ട്രംപ് ഇടപെട്ടു; എണ്ണവില കുറഞ്ഞു

ട്രംപ് ഇടപെട്ടു; എണ്ണവില കുറഞ്ഞു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നു രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായി. ഇറാന്‍ എണ്ണ ഉപയോഗിക്കുന്നവര്‍ക്കു മേയ് മുതല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത് മുതല്‍ എണ്ണവില കുതിക്കുകയായിരുന്നു. ബാരലിന് 75 ഡോളറിലേക്ക് അടുത്ത എണ്ണവിലയാണു ബാരലിന് 71.80 ഡോളറിലേക്ക് താഴ്ന്നത്.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണ ഉല്‍പ്പാദനം കൂട്ടുമെന്ന വിലയിരുത്തലിലാണ് ലോകം. ഇറാന്‍ എണ്ണയിലുണ്ടാകുന്ന കുറവ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു നികത്തണമെന്നു ട്രംപ് കഴിഞ്ഞ ദിവസം ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ എണ്ണവില ഇടിഞ്ഞപ്പോള്‍ ഒപെക് ഉല്‍പാദനം കുറച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ െചെന റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിച്ചതായാണ് സൂചന.
ഇന്ത്യയും മറ്റു സ്രോതസുകള്‍ കണ്ടെത്തുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു. എണ്ണ ഉറക്കുമതിയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. മേയ് രണ്ട് മുതലാണ് ഇറാനെതിരെ അമേരിക്കയുടെ പൂര്‍ണ ഉപരോധം നടപ്പില്‍ വരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close