കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ്

കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ്

ഫിദ-
തിരു: കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ആവര്‍ത്തിച്ചുള്ള ആക്ഷേപം പുകമറ സൃഷ്ടിക്കാനാണ്. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷന്‍ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ലെന്നും ഐസക്. കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണം. വിഡ്ഢികളായത് കൊണ്ടാണോ സിഎജി മൂന്ന് തവണ കത്തയച്ചതെന്നും ചെന്നിത്തല ചോദിച്ചു.
സര്‍ക്കാര്‍ സിഎജിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള ധനമന്ത്രിയുടെ മറുപടി.
കിഫ്ബി, കിയാല്‍ സമ്പൂര്‍ണ ഓഡിറ്റ് നിഷേധിച്ചതില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സമാന വിഷയം ചോദ്യോത്തര വേളയില്‍ വന്നിട്ടുണ്ടെന്നും നോട്ടീസിലെ ആശങ്ക അടിസ്ഥാന രഹിതമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയതായും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close