തത്കാലിലൂടെ പിരിഞ്ഞ് കിട്ടിയത് 25,392 കോടി

തത്കാലിലൂടെ പിരിഞ്ഞ് കിട്ടിയത് 25,392 കോടി

ഫിദ-
കൊച്ചി: അവസാനനിമിഷമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേക്കു കഴിഞ്ഞ നാലുവര്‍ഷംകൊണ്ടുണ്ടായത് 25,392 കോടി രൂപയുടെ വരുമാനമെന്ന് വിവരാവകാശ രേഖ. 2016 മുതല്‍ 2019 വരെ തത്കാല്‍ ക്വാട്ട ടിക്കറ്റുകളില്‍നിന്ന് 21,530 കോടി രൂപയും തത്കാല്‍ പ്രീമിയം ടിക്കറ്റുകളില്‍നിന്ന് 3862 കോടി രൂപയുമാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.
തെരഞ്ഞെടുത്ത ചില തീവണ്ടികളില്‍ മാത്രമായി 1997ലാണ് തത്കാല്‍ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. 2004ല്‍ രാജ്യത്തെ എല്ലാ തീവണ്ടികളിലേക്കും വ്യാപിപ്പിച്ചു. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാര്‍ജും മറ്റെല്ലാ ക്ലാസുകള്‍ക്കും 30 ശതമാനം ചാര്‍ജുമാണ് തത്കാല്‍ സംവിധാനത്തില്‍ ഈടാക്കുന്നത്.
2014ല്‍ ആരംഭിച്ച പ്രീമിയം സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത ട്രെയിനുകളില്‍ 50 ശതമാനം തത്കാല്‍ ടിക്കറ്റുകളും പ്രത്യേക വിലനിയന്ത്രണ സംവിധാനമാണ് ഉപയോഗിക്കുന്നത്. 201617 വര്‍ഷം 6672 കോടിയായിരുന്ന തത്കാല്‍ വരുമാനം 201819 വര്‍ഷത്തില്‍ 6692 കോടിയായി. പ്രീമിയം സംവിധാനത്തില്‍മാത്രം 1608 കോടിയുടെ വര്‍ധനയാണുണ്ടായത്.

Post Your Comments Here ( Click here for malayalam )
Press Esc to close