നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കിയേക്കും

നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കിയേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ശമ്പള വരുമാനക്കാര്‍ക്ക് വരുന്ന ബജറ്റില്‍ ആശ്വസിക്കാന്‍ വകയുണ്ടാകും. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തിയേക്കും. 80 സിയില്‍തന്നെ മറ്റൊരു സെഗ്മെന്റുകൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റി(എന്‍എസ് സി)ലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് നല്‍കുന്നതാണ് പരിഗണിക്കുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്. ചെറു നിക്ഷേപ പദ്ധതികള്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതാണ് കൂടുതലായും പരിഗണിക്കുന്നത്.
നിലവില്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവുള്ളത്. പിപിഎഫും എന്‍എസ് സിയും നിലവില്‍ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളില്‍ ഉള്‍പ്പെട്ടവതന്നെയാണ്.
കുടുംബങ്ങളുടെ നിക്ഷേപ നിരക്കില്‍ വന്‍ഇടിവ് സംഭവിച്ചതാണ് നികുതിയിളവിനുള്ള നിക്ഷേപ പരിധി വര്‍ധിപ്പിക്കാന്നുതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ 23.6 ശതമാനമായിരുന്ന കുടുംബങ്ങളുടെ നിക്ഷേപം 201718ആയപ്പോള്‍ 17.2 ശതമാനമായി കുറഞ്ഞിരുന്നു. 201819 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ലഭ്യമല്ല.

Post Your Comments Here ( Click here for malayalam )
Press Esc to close