ഓഹരി തകര്‍ച്ച; കോടിശ്വരന്‍മാരുടെ കീശ കാലിയായി

ഓഹരി തകര്‍ച്ച; കോടിശ്വരന്‍മാരുടെ കീശ കാലിയായി

ഫിദ-
കൊച്ചി: ഓഹരി വിപണിയില്‍ത കര്‍ച്ചയുടെ കഴിഞ്ഞവാരം ഇന്ത്യയിലെ പ്രമുഖ ശതകോടീശ്വന്മാരുടെ കീശയും കാലിയായി. മുന്‍നിര കമ്പനികളിലെല്ലാം ദൃശ്യമായ കനത്ത വില്പന സമ്മര്‍ദ്ദം, പ്രമോട്ടര്‍മാരുടെ സമ്പത്തിലും ഇടിവുണ്ടാക്കുകയായിരുന്നു. സെന്‍സെക്‌സ് സര്‍വകാല ഉയരമായ 38,989 പോയിന്റ് താണ്ടിയ ആഗസ്റ്റ് 29ന്റെ തലേന്നാള്‍ 5,070 കോടി ഡോളറായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ആസ്തി. ആസ്തി ഇപ്പോള്‍ 3,950 കോടി ഡോളറായി താഴ്ന്നുവെന്ന് ബല്‍ംബെര്‍ഗ് വ്യക്തമാക്കി.
കുമാര്‍ മംഗളം ബിര്‍ളയുടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന് നഷ്ടമായത് 60,000 കോടി രൂപയാണ്. ജനുവരിയിലെ 938 കോടി ഡോളറില്‍ നിന്ന് ബിര്‍ളയുടെ ആസ്തി 591 കോടി ഡോളറായി ഇടിഞ്ഞു. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ ആസ്തി 1,100 കോടി ഡോളറില്‍ നിന്ന് 657 കോടി ഡോളറിലുമെത്തി. ഐഷര്‍ മോട്ടോഴ്‌സിന്റെ വിക്രം ലാലിന് നഷ്ടപ്പെട്ടത് 263 കോടി ഡോളര്‍.
വിപ്രോയുടെ അസിം പ്രേംജി, ആഴ്‌സലര്‍ മിത്തലിന്റെ ലക്ഷ്മി മിത്തല്‍, സണ്‍ ഫാര്‍മയുടെ ദിലീപ് സംഘ്‌വി, ശ്രീ സിമെന്റ്‌സിന്റെ ബേണു ഗോപാല്‍ ബാംഗര്‍ എന്നിവര്‍ക്ക് 100 കോടി ഡോളര്‍ മുതല്‍ 200 കോടി ഡോളര്‍ വരെ നഷ്ടമായി.

Post Your Comments Here ( Click here for malayalam )
Press Esc to close