സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

ഗായത്രി
ജിദ്ദ:
പന്ത്രണ്ട് തൊഴില്‍മേഖലകളില്‍ കൂടി സൗദി ഈവര്‍ഷം സെപ്റ്റംബര്‍ മുതല്‍ സ്വദേശിവത്കരണം നടപ്പാക്കും. വാച്ച്, കണ്ണട, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ വൈദ്യുതി ഉപകരണങ്ങള്‍, വാഹന സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, കാര്‍പറ്റ്, കാര്‍, മോട്ടോര്‍ സൈക്കിള്‍, ഫര്‍ണിച്ചര്‍, ഓഫീസ് ഉപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, പുരുഷന്മാര്‍ക്ക് മാത്രമായ വസ്തുക്കള്‍, മിഠായി എന്നിവ വില്‍ക്കുന്ന കടകളിലെ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതില്‍ വന്‍ തോതില്‍ മലയാളികളുടെ സാന്നിധ്യമുള്ളതാണ് മിഠായി, വാച്ച്, റെഡിമെയ്ഡ് വസ്ത്ര രംഗങ്ങള്‍. ഇലക്ട്രോണിക് ഉപകരണം, വാച്ച്, കണ്ണട കടകളിലെ സ്വദേശിവത്കണം നവംബര്‍ ഒമ്പതിന് പ്രാബല്യത്തില്‍ വരും. മൂന്നാംഘട്ടത്തില്‍ 2019 ജനുവരി ഏഴ് മുതല്‍ മെഡിക്കല്‍ ഉപകരണം, കെട്ടിടനിര്‍മാണ വസ്തുക്കള്‍, സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പറ്റ്, മിഠായികടകളിലും ബാധകമാക്കും. ഷോപ്പിങ് മാളുകളിലുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കടകള്‍ക്കും നിയമം ബാധകമാണ്. അതേസമയം വനിതവത്കരണത്തിന്റെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണം മാറ്റമില്ലാതെ തുടരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതാത് മേഖല ഗവര്‍ണറേറ്റിന് കീഴിലെ സ്വദേശിവത്കരണ നടപടികള്‍ നിശ്ചിത തിയതി ക്രമം അനുസരിച്ച് തുടരണമെന്നും തീരുമാനത്തിലുണ്ട്. മൊബൈല്‍ വില്‍പന, റിപ്പയറിങ്, ജ്വല്ലറികള്‍, മാളുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close