സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വിസുകള്‍ നവംബറില്‍

സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വിസുകള്‍ നവംബറില്‍

ഗായത്രി-
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വിസുകള്‍ക്ക് അന്തിമ അനുമതി വൈകില്ല. ആഗസ്റ്റ് എട്ടിന് കരിപ്പൂരില്‍ നിന്ന് ഇടത്തരം വലിയ വിമാനം ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്ന് സര്‍വിസ് ആരംഭിക്കുന്നതിനായി സൗദി അപേക്ഷിച്ചിരുന്നെങ്കിലും തീരുമാനം നീണ്ടു.
തിരുവനന്തപുരം സര്‍വിസിനെ സംബന്ധിച്ചുള്ള ആശയക്കുഴപ്പമായിരുന്നു വൈകാന്‍ കാരണം. തിരുവനന്തപുരം നിലനിര്‍ത്തി കോഴിക്കോട് നിന്ന് സര്‍വിസ് ആരംഭിക്കാന്‍ സൗദിയക്ക് അനുമതി ലഭിച്ചേക്കും. സൗദി എംബസി അധികൃതരടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് 2020 വരെ സര്‍വിസ് നടത്താനാണ് അനുമതിയുള്ളത്. കൊച്ചിയില്‍ നിന്നുള്ള രണ്ട് സര്‍വിസുകളില്‍ ഒന്നാണ് കരിപ്പൂരിലേക്ക് മാറ്റുക. ലഭ്യമായ വിവരമനുസരിച്ച് നവംബര്‍ ഒന്ന് മുതല്‍ സര്‍വിസ് ആരംഭിക്കാനാണ് ശ്രമം. ആഴ്ചയില്‍ ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്ന് സര്‍വിസുകളുമാണ് ആരംഭിക്കുക. നിലവില്‍ ഇന്ത്യയില്‍ എട്ട് സ്‌റ്റേഷനുകളിലേക്കാണ് സൗദിയ സര്‍വിസ് നടത്തുന്നത്. അതേസമയം, എയര്‍ ഇന്ത്യ ജിദ്ദ സര്‍വിസ് പുനരാരംഭിക്കുന്നതിനായി ഡി.ജി.സി.എക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close