സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി സൗദി

സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി സൗദി

അളക ഖാനം-
റിയാദ്: സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി സൗദി അറേബ്യ. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ തന്നെ വിദേശയാത്രകള്‍ക്ക് സൗദി ഭരണകൂടം സ്ത്രീകള്‍ക്ക് അനുമതി നല്‍കി. ഇരുപത്തിയൊന്നു വയസിനു മുകളിലുള്ള എല്ലാ വനിതകള്‍ക്കും പുരുഷ രക്ഷകര്‍ത്താക്കളുടെ അംഗീകാരമില്ലാതെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.
ഇതോടെ പുരുഷനും സ്ത്രീകളുമടക്കം എല്ലാ മുതിര്‍ന്നവര്‍ക്കും പാസ്‌പോര്‍ട്ടിനും വിദേശയാത്രകള്‍ക്കും തുല്യ നിയമമായി. കുട്ടികളുടെ ജനനം, വിവാഹം, വിവാഹമോചനം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനും വനിതകള്‍ക്ക് അനുമതി നല്‍കി. പുതിയ നിയമം നിലവില്‍ വന്നു. ലിംഗഭേദം, വൈകല്യം എന്നീ വിവേചനങ്ങള്‍ കൂടാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ ജോലി ചെയ്യാനുള്ള അവകാശവും ഈ നിയമം നല്‍കുന്നു.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെങ്കിലോ വിദേശയാത്ര നടത്തണമെങ്കിലോ സൗദി വനികള്‍ക്ക് ഇതുവരെ ഭര്‍ത്താവിന്റെയോ പിതാവിന്റെയെ അതല്ലെങ്കില്‍ അടുത്ത ബന്ധമുള്ള പുരുഷ രക്ഷകര്‍ത്താവിന്റെയോ അംഗീകാരം ആവശ്യമായിരുന്നു. നേരത്തെ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിരുന്നു. 2018 ജൂണ്‍ 24 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 1,20,000 ലേറെ വനിതകളാണ് സൗദിയില്‍ െ്രെഡവിംഗ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും.

Post Your Comments Here ( Click here for malayalam )
Press Esc to close