റബര്‍ ഉത്പാദനം കുറഞ്ഞു

റബര്‍ ഉത്പാദനം കുറഞ്ഞു

ഗായത്രി
കോട്ടയം: റബര്‍ ഉത്പാദനം കുറഞ്ഞു. റബര്‍ വരവ് കഉരയുകയും ഡിമാന്റ് കൂടുകയും ചെയ്യുന്നതനുസരിച്ചി റബര്‍ വില ഉയരേണ്ടതാണ്. ആ പതിവ് തെറ്റിച്ച് റബര്‍ വില ഉയര്‍ന്നില്ല .
കിലോയ്ക്ക് 123 രൂപ വരെ ഉയര്‍ന്ന ആര്‍.എസ്.എസ് നാലാംഗ്രേഡ് റബര്‍ വില 121 ലേക്ക് താഴ്ന്നു. ആര്‍.എസ്.എസ് 5 121ല്‍ നിന്ന് 117.50 ലേക്ക് കൂപ്പു കുത്തി. തരം തിരിക്കാത്തത് 108.50 ലേക്കും ഒട്ടു പാല്‍ 72 ലേക്കും താഴ്ന്നു.
അവധി കച്ചവടക്കാര്‍ സ്ഥിരം കച്ചവട തന്ത്രം ഇറക്കി കളിച്ചാണ് വില ഇടിച്ചത്. ഫെബ്രുവരി അവധി 122ല്‍ എത്തിച്ചതോടെ യാണ് വില കുറഞ്ഞത്. ചരക്ക് ആവശ്യമുള്ള ടയര്‍ കമ്പനികളാകട്ടെ വില 123 ഉം 124 ഉം ആയി ഉയര്‍ത്തിയതോടെ അവധി കച്ചവടക്കാര്‍ മാര്‍ച്ച് അവധി 125ല്‍ എത്തിച്ചു.
അതേസമയം റബര്‍ ബോര്‍ഡ് വില ഉയര്‍ന്നു നില്‍ക്കുകയാണ് കര്‍ഷകര്‍ക്ക് ഒരിക്കലും ഈ വില വ്യാപാരികള്‍ നല്‍കാറുമില്ലെങ്കിലും ഇല്ലാത്ത വില .ഉയര്‍ത്തിയുള്ള കളിയാണ് റബര്‍ ബോര്‍ഡിന്റേത്. ബോര്‍ഡ് വില ആര്‍.എസ്.എസ് 4 124, ആര്‍.എസ്.എസ് 5 120. 50 , തരംതിരിക്കാത്തത് 110, ഒട്ടുപാല്‍ 87.20 .
അആന്താരാഷ്ട വിപണിയിലും റബറിന് കഷ്ടകാലം തന്നെ. ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളും തളര്‍ച്ചയില്‍. ചൈനീസ് വ്യവസായികള്‍ വിപണിയില്‍നിന്ന് അകന്നത് ടോക്കോമില്‍ റബറിനു തിരിച്ചടിയായി. 171 യെന്നില്‍ നീങ്ങുന്ന റബറിന് സാങ്കേതികമായി 160 യെന്നില്‍ താങ്ങുണ്ട്.ചൈനയില്‍ ആര്‍.എസ്.എസ് 4 കിലോയ്ക്ക് 111ല്‍ നിന്ന് 110 ആയി. ടോക്കിയോ വില 108ല്‍ നിന്ന് 102 ആയി. ബാങ്കോക്ക് 109ല്‍ നിന്ന് 108 ആയി . അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചയില്‍ ആഭ്യന്തര വിപണി നിലം പൊത്താത്തത് ഉത്പാദനം കുറയുകയും ടയര്‍ കമ്പനികള്‍ ഡിമാന്‍ഡ് കാട്ടുകയും ചെയ്യുന്നതാണ്.
കൊച്ചിയില്‍ 150 ടണ്ണിന്റെ കച്ചവടം നടന്നു. ടയര്‍ കമ്പനികള്‍ക്കായി ഡീലര്‍മാര്‍ 1500 ടണ്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്.എസ് ക്വിന്റലിന് 115121 , ആര്‍.എസ്.എസ് 4 124 രൂപ എന്നിങ്ങനെയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close