റിസര്‍വ് ബാങ്ക് നടപടി നാണക്കേട്: പി ചിദംബരം

റിസര്‍വ് ബാങ്ക് നടപടി നാണക്കേട്: പി ചിദംബരം

അളക ഖാനം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നോട്ട് നിരോധനത്തെ പിന്തുണച്ച നടപടി നാണക്കേടുണ്ടാക്കുന്നതാണെന്ന് മുന്‍ കേന്ദ്രധന മന്ത്രി പി ചിദംബരം. നോട്ട് നിരോധത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പി. ചിദംബരത്തിന്റെ പരിഹാസം. പിന്‍വലിച്ച നോട്ടുകളില്‍ പതിനാറായിരം കോടി രൂപയാണ് തിരിച്ച് വന്നത്. എന്നാല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഇരുപത്തിയോരായിരം കോടി രൂപ ചെലവായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമ്പത്തിക വിദഗ്ധന് നോബേല്‍ സമ്മാനം നല്‍കണമെന്നും ചിദംബരം പറഞ്ഞു. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നോ എന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ നോട്ട് നിരോധം സാമ്പത്തിക മേഖലയില്‍ അനുകൂല പ്രതിഫലനമാണ് ഉണ്ടാക്കിയെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം കണ്ടുകെട്ടുക മാത്രമായിരുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒമ്പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകളാണ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close