റിലയന്‍സ് റീട്ടെയിലില്‍ സൗദിയുടെ 9555 കോടി രൂപയുടെ നിക്ഷേപം

റിലയന്‍സ് റീട്ടെയിലില്‍ സൗദിയുടെ 9555 കോടി രൂപയുടെ നിക്ഷേപം

രാംനാഥ് ചാവ്‌ല-
മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലില്‍ സൗദി 9555 കോടി രൂപ നിക്ഷേപിച്ചു. റിലയന്‍സ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികള്‍ക്കായി സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് ഇത്തവണ നിക്ഷേപവുമായി എത്തിയിരിക്കുന്നത്. 9,555 കോടി അല്ലെങ്കില്‍ 1.3 ബില്യണ്‍ ഡോളറാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപിക്കുക. ഈ നിക്ഷേപം റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡിനെ (ആര്‍ആര്‍വിഎല്‍) 4,587 ലക്ഷം കോടി രൂപയുടെ പ്രീമണി ഇക്വിറ്റി മൂല്യത്തില്‍ വിലമതിക്കുന്ന തലത്തിലേക്ക് എത്തിച്ചു.
സ്വകാര്യ നിക്ഷേപകമ്പനികളായ സില്‍വര്‍ ലേക്ക്, കെ.കെ.ആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയില്‍നിന്നായി റിലയന്‍സ് റീട്ടെയില്‍ നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സ്വീകരിച്ചിട്ടുള്ളത്. ആര്‍ആര്‍എല്ലിന്റെ ഡിജിറ്റല്‍ സേവന അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോമില്‍ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികള്‍ എടുത്തിരുന്നു.
ഇന്ത്യയുടെ ചലനാത്മക സമ്പദ്‌വ്യവസ്ഥയിലും ചില്ലറ വിപണി വിഭാഗത്തിലും ഇതോടെ പിഐഎഫിന്റെ സാന്നിധ്യം ഇത് കൂടുതല്‍ ശക്തിപ്പെടും എന്നാണ് വിശ്വാസം. ആര്‍ആര്‍വിഎല്ലില്‍ ഇതുവരെ 10.09 ശതമാനം 47,265 കോടി രൂപയ്ക്കാണ് വിറ്റിട്ടുള്ളത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close