പോഡ് ടാക്‌സി പദ്ധതി ഉടനെന്ന് കേന്ദ്രം

പോഡ് ടാക്‌സി പദ്ധതി ഉടനെന്ന് കേന്ദ്രം

 

ന്യൂഡല്‍ഹി: പൊതു ഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികള്‍ നടപ്പാക്കാന്‍ നീതി ആയോഗ് ശുപാര്‍ശ ചെയ്തു. മെട്രോയും ലൈറ്റ് മെട്രോയും ഒക്കെ കഴിഞ്ഞ് ഇനി മലയാളികള്‍ ചര്‍ച്ച ചെയ്യുക ആകാശ ടാക്‌സികളെ കുറിച്ചാകും. ഗതാഗതക്കുരുക്കിന് എന്താണ് പ്രതിവിധിയെന്നും വേഗത്തില്‍ ലക്ഷ്യം പിടിക്കാന്‍ എന്താണ് വഴിയെന്നും തിരയുന്നവര്‍ക്കുള്ള സന്തോഷ വാര്‍ത്തയായിരക്കും ഇത്.
പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ആറംഗ വിദഗ്ധ സമിതിയെ ഗതാഗത മന്ത്രാലയം നിയമിച്ചുകഴിഞ്ഞു. പ്രത്യേക റോപ് വേകളുടെ സഹായത്തോടെ ആകാശത്ത് കൂടെ പറക്കുന്ന ടാക്‌സിയാണ് ഈ പോഡ് ടാക്‌സി. നടപ്പാക്കാനുദേശിക്കുന്ന ഗതാഗത സംവിധാനത്തെക്കുറിച്ച് കൂടുതല്‍ പ്രായോഗിക പരീക്ഷണം നടത്താന്‍ ഗതാഗത മന്ത്രാലയും അനുമതി നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ആദ്യഘട്ടത്തില്‍ ബാന്ദ്ര മുതല്‍ മുംബൈയിലെ കുര്‍ള കോംപ്ലക്‌സ് വരെയും, രാജസ്ഥാനില്‍ അജ്മീര്‍ മുതല്‍ അജ്മീര്‍ ദര്‍ഗ വരെയുമാണ് പോഡ് ടാക്‌സി സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചു കിലോമീറ്ററിന് താഴേയാണ് ഇവയുടെ ദൂരം ഉണ്ടാകുക. മഹാരാഷ്ടയും, രാജസ്ഥാനെയും കൂടാതെ ജയ്പൂര്‍, ഡെറാഡൂണ്‍, തിരുവനന്തപുരം, ഗുഡ്ഗാവ് എന്നിടങ്ങളിലാണ് പോഡ് ടാക്‌സി സര്‍വീസുകള്‍ തുടങ്ങാന്‍ ഉദ്യേശിക്കുന്നത്. യാത്രക്കാരുടെ സുരക്ഷക്കായിരിക്കും മുഗണന നല്‍കുകയെന്ന് നീതി ആയോഗുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
റോഡില്‍ നിന്ന് 10 മീറ്ററിന് ഉയരത്തില്‍ പ്രത്യേക റോപ് വേയുടെ സഹായത്തോടെ സഞ്ചരിക്കുന്ന ചെറിയ ടാക്‌സി രൂപത്തിലുള്ള വാഹനമാണ് പോഡ് ടാക്‌സി. ഇതിനു ഡ്രൈവര്‍ ഉണ്ടാകുകയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകം ക്രമീകരിച്ച സഞ്ചാര പാതയില്‍ ഇവ തനിയെ സഞ്ചരിക്കും. സ്പീഡ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആയിരിക്കും. മെട്രോ നിര്‍മാണത്തിന് 250 കോടി ഓരോ കിലോമീറ്ററിനും ചിലവ് വരുമ്പോള്‍ പോഡ് ടാക്‌സിക്ക് 50 കോടി രൂപയാണ്. എന്നാല്‍ ഓരോ പോഡിലും കൂടിയത് 5 ആളുകള്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ.

Post Your Comments Here ( Click here for malayalam )
Press Esc to close