പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബ്രാഡിഹൗസ് ബ്രാഞ്ച് മുന്‍ ജി.എം രാജേഷ് ജിന്‍ഡാലാണ് അറസ്റ്റിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയുടെ സി.എഫ്.ഒ വിപുല്‍ അംബാനിയെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായി അംബാനിയുടെ അനുജന്‍ നാഥുഭായ് അംബാനിയുടെ മകനാണ് വിപുല്‍. ഇതോടെ കേസില്‍ 12 പേര്‍ അറസ്റ്റിലായി. പഞ്ചാബ് നാഷനല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിന് ബാങ്കും ഓഡിറ്റര്‍മാരുമാണ് ഉത്തരവാദികളെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം.
അതേസമയം, കടം പെരുപ്പിച്ച് കാണിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് തന്റെ ബ്രാന്‍ഡിന്റെ മൂല്യം കുറച്ചെന്ന ആരോപണവുമായി നീരവ് മോദി രംഗത്തെത്തിയിരുന്നു. ചെറിയ തുക മാത്രമാണ് താന്‍ ബാങ്കിന് നല്‍കാനുള്ളത്. ബാങ്ക് അധികൃതര്‍ കടം പെരുപ്പിച്ചു കാണിക്കുകയാണ്. വെറും 5,000 കോടി രൂപ മാത്രമാണ് താന്‍ ബാങ്കിന് നല്‍കാനുള്ളതെന്നുമാണ് മോദിയുടെ അവകാശവാദം.

Post Your Comments Here ( Click here for malayalam )
Press Esc to close