ഇന്‍ഫോസിസില്‍ കുറച്ചുകാലം കൂടി തുടരണമായിരുന്നു: നാരായണ മൂര്‍ത്തി

ഇന്‍ഫോസിസില്‍ കുറച്ചുകാലം കൂടി തുടരണമായിരുന്നു: നാരായണ മൂര്‍ത്തി

 

മുംബൈ: ഇന്‍ഫോസിസില്‍ കുറച്ചുകാലം കൂടി തുടരണമായിരുന്നെന്ന് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. 2014ല്‍ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ചതില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. പൊതുവെ ഞാനൊരു വികാരജീവിയാണ്. ആദര്‍ശത്തില്‍ അധിഷ്ഠിതമായാണ് ഞാന്‍ ഓരോ തീരുമാനവും എടുക്കുന്നത്. എങ്കിലും എന്റെ സഹപ്രവര്‍ത്തകരുടെ വാക്ക് പരിഗണിക്കണമായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ആറ് സഹസ്ഥാപകര്‍ക്ക് കൈമാറി 2014ലാണ് നാരായണ മൂര്‍ത്തി കമ്പനി വിട്ടത്. മൂര്‍ത്തിക്ക് ശേഷം നന്ദന്‍ നിലകേനിയും എസ്. ഗോപാലകൃഷ്ണനും എസ്.ഡി ഷിബുലാലും സി.ഇ.ഒ മാരായിരുന്നു. എന്തായാലം എല്ലാ ദിവസവും ഇന്‍ഫോസിസ് കാമ്പസിലെത്തുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ആരംഭിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2014ല്‍ മൂര്‍ത്തി കമ്പനി വിട്ടത്. 21 വര്‍ഷത്തോളം അദ്ദേഹമായിരുന്നു ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പിന്നീട് ചെയര്‍മാനായി തുടര്‍ന്നു. 2014ലാണ് വിശാല്‍ സിക്ക സി.ഇ.ഒയായി ചുമതലയേറ്റത്. അതോടെ ചെയര്‍മാന്‍ പദവിയും ഉപേക്ഷിക്കാന്‍ തീരമാനിക്കുകയായിരുന്നു മൂര്‍ത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close