പാവപ്പെട്ടവര്‍ക്ക് 72,000 രൂപ നല്‍കാന്‍ അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തും

പാവപ്പെട്ടവര്‍ക്ക് 72,000 രൂപ നല്‍കാന്‍ അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രതിവര്‍ഷം 72,000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന കോണ്‍ഗ്രസിന്റെ ‘ന്യൂനതം ആയ് യോജന പദ്ധതി നടപ്പിലാക്കാന്‍ അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന . പദ്ധതിയെപ്പറ്റി സംശയങ്ങളും വിമര്‍ശനങ്ങളും ധാരാളം ഉയരുന്ന പശ്ചത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇനിക്വാലിറ്റി ലാബാണ് പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും സാമ്പത്തിക അച്ചടക്കത്തെ തകര്‍ക്കുന്നതാണെന്നും വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ വിശദീകരണം.
പ്രതിവര്‍ഷം 72,000 കോടി രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കണമെങ്കില്‍ അതിന് പ്രതിവര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.3 ശതമാനം ചെലവഴിക്കേണ്ടതായി വരും. ഏകദേശം 2,90,000 കോടി രൂപയാണ് ഇതിനായി കണ്ടേത്തിവരിക. ഇത്രയും തുക കണ്ടെത്താന്‍ സമ്പന്നര്‍ക്ക് നികുതി ഏര്‍പ്പെടുത്തുകയാണ് കോണ്‍ഗ്രസ് പദ്ധതിയെന്നാണ് വേള്‍ഡ് ഇനിക്വാലിറ്റി ലാബിന്റെ വാദം.
രാജ്യത്തെ ജനസംഖ്യയില്‍ 0.1 ശതമാനം മാത്രം വരുന്ന 2.5 കോടിയിലധികം ആസ്തിയുള്ള സമ്പന്നര്‍ക്ക് അവരുടെ ആസ്തിയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ 2,30,000 കോടി രൂപ സര്‍ക്കാരിന് പദ്ധതിക്കായി കണ്ടെത്താന്‍ സാധിക്കും. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.1 ശതമാനം വരും ഇത്രയും തുകയെന്നും വേള്‍ഡ് ഇനിക്വാലിറ്റി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിമം വേതനം എന്നത് സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാകണം, അല്ലെങ്കില്‍ അത് തിരിച്ചടിയുണ്ടാക്കുകയും സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുമെന്നും ലൂകസ് മുന്നറിയിപ്പ് നല്‍കുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close