മമ്മൂട്ടി തന്റെ ജീവിതത്തിന്റെ ഭാഗം: എം.ടി

മമ്മൂട്ടി തന്റെ ജീവിതത്തിന്റെ ഭാഗം: എം.ടി

ഫിദ-
കോഴിക്കോട്: മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍. പി.വി. സാമി മെമ്മോറിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ടാഗോര്‍ ഹാളിലെ ചടങ്ങില്‍ നടന്‍ മമ്മൂട്ടിക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എം.ടി വ്യക്തമാക്കി. വികാരഭരിതനായി സംസാരിച്ച എം.ടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു.
എം.ടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടിയും പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തന മേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനാല്‍, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തി. എം.പി. വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷത വഹിച്ചു. വയലാര്‍ രവി എം.പി, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ഏറാടി, പി.കെ ഗ്രൂപ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, പി.വി. നിധീഷ് എന്നിവര്‍ സംസാരിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close