ഗായത്രി-
കൊച്ചി: ഇന്ധന വിലകള്‍ക്കു പിന്നാലെ പാചകവാതക വിലയിലെ ഗണ്യമായ വര്‍ധന സാധാരണക്കാരുടെ നടുവൊടിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ പേരില്‍ അടിക്കടി വില ഉയര്‍ത്തുന്ന എണ്ണക്കമ്പനികള്‍ക്ക് വന്നുചേരുന്നത് കോടികളുടെ ലാഭം. വിലകൂടുമ്പോഴും അവശ്യവസ്തു എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാനാവാത്ത ഭാരമായിരിക്കുകയാണ് പാചകവാതകം. ഓരോ മാസവും വില്‍പനയിലും ഇതുവഴി നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തിലും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്.
ഇന്നലെ 14.2 കിലോയുടെ സബ്‌സിഡി സിലിണ്ടറിന് 2.94 രൂപയും സബ്‌സിഡി ഇല്ലാത്ത 19 കിലോ വാണിജ്യ സിലിണ്ടറിന് 60 രൂപയും വര്‍ധിപ്പിച്ചു. ചരക്ക് കടത്ത് കൂലിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. അഞ്ചുമാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 14.13 രൂപയാണ്. സെപ്റ്റംബറില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ ഉപഭോഗത്തില്‍ 6.4 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. കണ്ണൂര്‍ താണയിലെ ഒരു ഫ്ല്‍റ്റില്‍ ഇന്നലെ സിലിണ്ടര്‍ എത്തിച്ചത് ചരക്കു കൂലിയടക്കം 990 രൂപക്കാണ്. ഇതില്‍ 380 ഓളം രൂപ സബിസിഡിയായി ലഭിച്ചേക്കും. എന്നാലും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് ഗ്യാസ് വില.
രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ 28.6 ശതമാനം പേര്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയിലാണ്. സെപ്റ്റംബറില്‍ 20,57,100 മെട്രിക് ടണ്ണാണ് രാജ്യത്ത് പാചകവാതക വില്‍പന. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ െ്രെതമാസത്തില്‍ പാചകവാതക വില്‍പനയിലൂടെ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത് 2773 കോടിയാണ്. ഇതില്‍ 51 കോടി കേരളത്തില്‍നിന്നാണ്.
ണ, വിശകലന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തം ലഭിച്ചത് 6721 കോടിയും കേരളത്തില്‍നിന്ന് 178 കോടിയുമായിരുന്നു. സബ്‌സിഡി ഇനത്തില്‍ രാജ്യത്തെ ഉപഭോക്താക്കളുടെ കോടിക്കണക്കിന് തുക അക്കൗണ്ടുകളിലെത്തുക വഴി ബാങ്കുകള്‍ക്കും വലിയ നേട്ടമാണുണ്ടാകുന്നത്.