മദ്യത്തിന് വില കൂട്ടി

മദ്യത്തിന് വില കൂട്ടി

ഗായത്രി
തിരു: ബിയറിന്റെയും മദ്യത്തിന്റെയും നികുതി ഘടന പരിഷ്‌കരിച്ച് പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില്‍പ്പന നികുതി 200 ശതമാനമാക്കി പരിഷ്‌കരിച്ചു. 400 രൂപ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന നികുതി. മാത്രമല്ല ബിയറിന്റെ വില്‍പ്പന നികുതി 100 ശതമാനവുമാക്കും.
60 കോടിയുടെ വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഈടാക്കിക്കൊണ്ടിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യ സുരക്ഷാ സെസ് എന്നിവ എടുത്തുകളഞ്ഞാണ് മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിദേശമദ്യങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നതിലെ വരുമാനം നഷ്ടം തടയാന്‍ സര്‍ക്കാര്‍ നേരിട്ട് വിദേശമദ്യങ്ങള്‍ ഇറക്കുമതി ചെയ്യും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. വിദേശമദ്യത്തിന്റെ ഇറക്കുമതിയില്‍ കെയിസ് ഒന്നിന് 6000 രൂപവരെ ഇറക്കുമതി തീരുവ ചുമത്തും, വൈന്‍ കെയിസ് ഒന്നിന് 3000 രൂപയും ഇറക്കുമതി തീരുവ ചുമത്തി. ഇതിന് പുറമെ സര്‍വീസ് ചാര്‍ജ്, അബ്കാരി ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close