ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി വില്‍പ്പന പ്രതിസന്ധിയില്‍

ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി വില്‍പ്പന പ്രതിസന്ധിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കടക്കെണിയില്‍ പെട്ട് പ്രവര്‍ത്തനം അവതാളത്തിലായ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി വില്‍പ്പന പ്രതിസന്ധിയില്‍. എസ്.ബി.ഐ. മുന്‍കയ്യെടുത്ത് നടത്തിയ ഓഹരി വില്‍പ്പനയുടെ അവസാന തീയതി ഇന്നലെ തീരേണ്ടതായിരുന്നു. എന്നാല്‍, ഓഹരി വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ആരുമെത്താത്ത സാഹചര്യത്തില്‍ ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച വരെ നീട്ടി.
ജെറ്റ് എയര്‍വെയ്‌സിന്റെ 75 ശതമാനം വരെ ഓഹരികളാണ് വല്‍പ്പനക്ക് വച്ചിരിക്കുന്നത്. ഏറ്റവുമധികം തുക തിരിച്ചുകിട്ടാനുള്ള എസ്.ബി.ഐ.യുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ കഴിഞ്ഞ മാസം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പ്രശ്‌നപരിഹാരത്തിനായി കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലിന് രാജിവച്ച് ഒഴിയേണ്ടിയും വന്നു.
കിട്ടാക്കടം ഓഹരിയാക്കി മാറ്റാനായിരുന്നു എസ്.ബി.ഐ. ഉള്‍പ്പെടെ ബാങ്കുകള്‍ ലക്ഷ്യമിട്ടത്. ഇതുവഴി കമ്പനിയുടെ 50.5 ശതമാനം ഓഹരി സ്വന്തമാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇതുവരെ ഇതിന് സാധിച്ചിട്ടില്ല.
ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close