സാമ്പത്തിക വികസനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ച് നില്‍ക്കണം: ഇവാന്‍ക ട്രംപ്

സാമ്പത്തിക വികസനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ച് നില്‍ക്കണം: ഇവാന്‍ക ട്രംപ്

വിഷ്ണു പ്രതാപ്
ഹൈദരാബാദ്: ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യക്കും യു.എസിനും ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് സാമ്പത്തിക വികസനത്തിനും, തീവ്രവാദത്തിനെതിരെ പോരാടാനും സുരക്ഷ സഹകരണം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണെന്നും ഇവിടത്തെ വ്യത്യസ്ത സംസ്‌കാരങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇവാന്‍ക പറഞ്ഞു.
ഇവാന്‍കക്ക് ഹൈദരാബാദിലെ ഫലാക്‌നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമുള്ള ഫലക്‌നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിയിലാണ് അത്താഴ വിരുന്ന്. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ഒരുക്കും.
ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് അവര്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാങ്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത് ഇവാങ്ക ട്രംപാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. ഇതാദ്യമായാണ് ജിഇഎസ് ഇന്ത്യയില്‍ നടക്കുന്നത്. നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close