ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ 30ന് തുടങ്ങും

ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ 30ന് തുടങ്ങും

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ നവംബര്‍ 30ന് തുടങ്ങും. ഡിസംബര്‍ 14ന് അവസാനിക്കും. ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെയെടുക്കുക. 13,000 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുക.
970.95 രൂപ്ക്കാണ് ഇന്‍ഫോസിസിന്റെ ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. കമ്പനിയുടെ 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്.
കമ്പനിയുടെ സ്ഥാപകരായ ചിലരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നുവരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു കൂടുതലായുള്ള മൂലധനം ഓഹരി ഉടമകള്‍ക്ക് തിരിച്ചുനല്‍കുകയെന്നത്.
ഈ വര്‍ഷം ആദ്യം ടിസിഎസ് 16,000 കോടി രൂപയുടെ ബൈ ബാക്ക് പൂര്‍ത്തിയാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close