2030ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും

2030ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും

അളഗക്കാനം-
ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ പ്രവചനം ഫലിച്ചാല്‍ 2030ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും. നിലവില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയായിരിക്കും ഇന്ത്യയുടെ ഈ കുതിപ്പ്. ഒന്നാംസ്ഥാനം ചൈന പിടിച്ചടക്കുമെന്നും ജി.ഡി.പി വളര്‍ച്ച അടിസ്ഥാനമാക്കി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്.
2030ല്‍ ഏറ്രവും വലിയ പത്ത് സമ്പദ്ശക്തികളില്‍ ഏഴും ഇന്നത്തെ വികസ്വര രാജ്യങ്ങളായിരിക്കും. ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളായിരിക്കും സാമ്പത്തിക കുതിപ്പ് നടത്തുക. നിലവിലെ സമ്പദ്ശക്തികളായ ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയവ റഷ്യ, ഇന്‍ഡോനേഷ്യ, ഈജിപ്ത് എന്നിവയേക്കാളും പിന്നിലാകും. ഇന്ത്യയുള്‍പ്പെടുന്ന ‘ബ്രിക്‌സ്’ കൂട്ടായ്മയായിരിക്കും സമ്പത്തില്‍ ഏറ്റവും മുന്നില്‍. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്‌സിലുള്ളത്. ഈ രാജ്യങ്ങളിലെ ഇടത്തരം വരുമാനക്കാരിലുണ്ടാകുന്ന വര്‍ദ്ധനയാണ് സമ്പദ്കുതിപ്പിന് പ്രോത്സാഹനമാകുക.
2030ല്‍ 64.2 ലക്ഷം കോടി ഡോളര്‍ ജി.ഡി.പിയുമായി ചൈന ഒന്നാമതെത്തും. രണ്ടാംസ്ഥാനത്തെത്തുന്ന ഇന്ത്യയുടെ ജി.ഡി.പി 46.3 ലക്ഷം കോടി ഡോളറായിരിക്കും. 31 ലക്ഷം കോടി ഡോളറായിരിക്കും അമേരിക്കയുടെ ജി.ഡി.പി. 2030ല്‍ അമേരിക്കയുടെ ഇരട്ടിയിലേറെ സമ്പത്ത് ചൈനക്കുണ്ടാകും.
2030ലെ സമ്പദ്ശക്തികളില്‍ ചൈന ഒന്നാമതെത്തുന്ന പട്ടികയില്‍ ഇന്ത്യ, അമേരിക്ക, ഇന്‍ഡോനേഷ്യ, ടര്‍ക്കി എന്നിവയായിരിക്കും യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ആറു മുതല്‍ 10 വരെ സ്ഥാനങ്ങള്‍ യഥാക്രമം ബ്രസീല്‍, ഈജിപ്ത്, റഷ്യ, ജപ്പാന്‍, റഷ്യ എന്നിവ നേടിയെടുക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close