ആദായനികുതി റിട്ടേണുകള്‍; അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി

ആദായനികുതി റിട്ടേണുകള്‍; അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി

ഫിദ-
കൊച്ചി: നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കമ്പനികളും ഒഴികെ നികുതിദായകര്‍ 201718 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ല്‍ നിന്നും ആഗസ്റ്റ് 31 വരെ നീ്ട്ടി. ശമ്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്പൈറ്ററി ബിസിനസുകാരും പങ്കുവ്യാപാരസ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ട് ഉള്ളവരും ആഗസ്റ്റ് 31ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കണം.
ഓഡിറ്റിന് വിധേയമാകുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. ആദായനികുതി നിയമം 92 ഇ വകുപ്പ് അനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്ന നികുതിദായകര്‍ക്ക് നവംബര്‍ 30 വരെ റിട്ടേണുകള്‍ പിഴ കൂടാതെ ഫയല്‍ ചെയ്യാം. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ ഇല്ലാത്ത വ്യക്തികള്‍ ആധാര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചതിനുള്ള എന്റോള്‍മെന്റ് ഐഡി നല്‍കിയാല്‍ മതി. 50 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതിക്ക് മുമ്പ് വരുമാനം ഉള്ള നികുതിദായകര്‍ ആദായനികുതി റിട്ടേണുകളില്‍ സ്വത്തുക്കളുടെ വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം മുതല്‍ നല്‍കണമായിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ സ്വത്തുക്കളുടെ വിവരങ്ങളും അഡ്രസും നല്‍കണം.
നിര്‍ദ്ദിഷ്ട തീയതിക്കുള്ളില്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴയും 2019 മാര്‍ച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ നിര്‍ബന്ധമായും അടക്കേണ്ടതുണ്ട്. നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ള നികുതിദായകര്‍ക്ക് പിഴ 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close