ജിഎസ്ടി മറവില്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം

ജിഎസ്ടി മറവില്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം

തിരു: കച്ചവടക്കാര്‍ ജി.എസ്.ടിയുടെ മറവില്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജി.എസ്.ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ്‌വെയറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്. വ്യാപാരികള്‍ക്ക് നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിന് ജി.എസ്.ടി.എന്‍ എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏല്പിച്ചിട്ടുളളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് ജി.എസ്.ടി.എന്‍ ആണ്. സോഫ്റ്റ്‌വെയര്‍ സിസ്റ്റം പൂര്‍ണമാവാത്ത സാഹചര്യത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നതിന് പിഴ ഈടാക്കരുതെന്ന് കേരളം ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. ചില വസ്തുക്കള്‍ക്കുളള നികുതി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നികുതി നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. സോഫ്റ്റ്‌വേര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍ഫോസിസില്‍ നിന്ന് ഒരു സാങ്കേതിക ഓഫീസറെ കേരളത്തില്‍ ജി.എസ്.ടി.എന്‍ നിയോഗിക്കണം. വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close