ജിഎസ്ടി; ഇനി 35 ഇനങ്ങള്‍ക്ക് മാത്രം ഉയര്‍ന്ന നികുതി

ജിഎസ്ടി; ഇനി 35 ഇനങ്ങള്‍ക്ക് മാത്രം ഉയര്‍ന്ന നികുതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ്‌മെഷീന്‍ ഉള്‍പ്പെടെ ഗാര്‍ഹികോപകരണങ്ങളുടെയും മറ്റും നികുതികൂടി ജി.എസ്.ടി കൗണ്‍സില്‍ കുറച്ചതോടെ ഇനി 28 ശതമാനം എന്ന ഉയര്‍ന്ന നികുതി നല്‍കേണ്ട പട്ടികയിലുള്ളത് 35 ഇനങ്ങള്‍ മാത്രം. ജൂലൈ 27 മുതല്‍ പരിഷ്‌കരിച്ച നികുതി പ്രാബല്യത്തില്‍ വരും.
സിമന്റ്, എ.സി, ഡിജിറ്റല്‍ക്യാമറ, വിഡിയോ റെക്കോര്‍ഡര്‍, മോട്ടോര്‍ വാഹനങ്ങള്‍, പുകയില, വിമാനം, ഓട്ടോമൊബൈല്‍ പാര്‍ട്‌സ്, ടയര്‍ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി നല്‍കേണ്ടത്. ഒരുവര്‍ഷത്തിനിടെ ജി.എസ്.ടി കൗണ്‍സില്‍ 28 ശതമാനത്തിന്റെ പട്ടികയിലുള്ള 191 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി കുറച്ചത്. 2017 ജൂലൈ ഒന്നിന് ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്നപ്പോള്‍ 226 ഇനങ്ങള്‍ക്കായിരുന്നു 28 ശതമാനം നികുതി.
ഉയര്‍ന്ന നികുതിനിരക്കുള്ള ആഡംബര ഉല്‍പന്നങ്ങളുടെ എണ്ണം വീണ്ടും ചുരുക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അത്യാഡംബര സാധനങ്ങള്‍ മാത്രം ഇതില്‍ ഉള്‍പ്പെടുത്താനാകും സര്‍ക്കാര്‍ ആലോചിക്കുകയെന്നാണ് വിലയിരുത്തല്‍. സാനിറ്ററി നാപ്കിന്‍, മാര്‍ബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങള്‍, സംസ്‌കരിച്ച പാല്‍, രാഖി, സ്മാരക നാണയങ്ങള്‍ എന്നിവക്ക് പൂര്‍ണ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
27 ഇഞ്ചുവരെയുള്ള ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, വാക്വം ക്ലീനര്‍, ഷേവിംഗ് ഉപകരണങ്ങള്‍, വാട്ടര്‍ ഹീറ്റര്‍, ഇലക്ട്രിക് ഇസ്തിരിപ്പെട്ടി, പെയിന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, വാര്‍ണിഷ്, വാട്ടര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, വിഡിയോ ഗെയിം, ഹെയര്‍ ഡ്രെയര്‍, മിക്‌സര്‍ െ്രെഗന്‍ഡര്‍, ജ്യൂസര്‍ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി 18 ശതമാനമായി കുറച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close