ജിഎസ്ടി; കൊള്ള ലാഭം കൊയ്യുന്നത് നിയന്ത്രിക്കും

ജിഎസ്ടി; കൊള്ള ലാഭം കൊയ്യുന്നത് നിയന്ത്രിക്കും

രാംനാഥ് ചാവ്‌ല
മുംബൈ: ജി.എസ്.ടി സമ്പ്രദായത്തില്‍, നികുതിനിരക്കില്‍ വന്ന മാറ്റത്തിന് അനുസൃതമായി വില കുറക്കാതെ കൊള്ളലാഭം എടുക്കുന്നത് തടയാനുള്ള സംവിധാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഇതിന് ദേശീയ അമിതലാഭ നിയന്ത്രണഅതോറിറ്റി രൂപവത്കരിക്കും. ഉഭോക്താക്കള്‍ക്ക് അതോറിറ്റിയില്‍ പരാതിപ്പെടാം.
ഗുവാഹതിയില്‍ കഴിഞ്ഞയാഴ്ച ജി.എസ്.ടി കൗണ്‍സില്‍ യോഗം 213 ഉല്‍പന്നങ്ങളുടെ നികുതി താഴ്ത്തുകയും ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചുശതമാനമായി ഏകീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിന്റെ പ്രയോജനം വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നുപരാതിയുണ്ട്. അമിതലാഭ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കണമെന്നത് ജി.എസ്.ടി നിയമവ്യവസ്ഥകളിലൊന്നാണ്. അഞ്ചംഗ ദേശീയ അതോറിറ്റി സ്ഥാപിക്കുന്നതിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ, റവന്യൂ സെക്രട്ടറി, രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, സി.ബി.ഇ.സി ചെയര്‍മാന്‍ എന്നിവരുള്‍പ്പെട്ട സമിതി നാമനിര്‍ദേശം നടത്തും. രണ്ടുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി. ചെയര്‍മാനും അംഗങ്ങളും 62 വയസ്സില്‍ താഴെയുള്ളവരാകണം. പ്രാദേശികപരാതികള്‍ ആദ്യം സംസ്ഥാനതല പരിശോധനസമിതിക്ക് അയക്കും. ദേശീയസ്വഭാവമുള്ളത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കുവിടും.
പരാതികളില്‍ കഴമ്പുണ്ടെന്നുകണ്ടാല്‍ സംരക്ഷണവിഭാഗം ഡയറക്ടര്‍ ജനറലിന് അയക്കും. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഡയറക്ടര്‍ ജനറല്‍ അന്വേഷണ റിപ്പോര്‍ട്ട് അതോറിറ്റിക്ക് അയക്കും. കമ്പനി ഉപയോക്താവിന് നികുതിയിളവ് കൈമാറിയിട്ടില്ലെന്നുകണ്ടാല്‍, ഇളവ് നല്‍കണമെന്ന് ഉത്തരവിറക്കാം. ഉപയോക്താവിനെ കണ്ടെത്തിയില്ലെങ്കില്‍ ഉപഭോക്തൃക്ഷേമനിധിയിലേക്ക് തുക കൈമാറാം.

Post Your Comments Here ( Click here for malayalam )
Press Esc to close