ഇന്ധന വില കത്തിക്കയറുന്നു; പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയും കൂടി

ഇന്ധന വില കത്തിക്കയറുന്നു; പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയും കൂടി

ഫിദ-
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വില 82.50 രൂപയും ഡീസല്‍ വില 75.53 രൂപയുമായി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തരവിപണിയില്‍ എണ്ണ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് വില കൂടാന്‍ കാരണമായത്.
കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 82ഉം ഡീസലിന് 75.78 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 81.19 രൂപ, ഡീസലിന് 75 രൂപയുമായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 82.28 രൂപ, ഡീസലിന് 76.06 രൂപയായി.
അതേസമയം കേന്ദ്രം എക്‌സൈസ് നികുതിയും സംസ്ഥാനങ്ങള്‍ വാറ്റും കുറച്ചാല്‍ വില നേരിയതോതിലെങ്കിലും കുറക്കാനാകും. അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതിനാല്‍ വരും നാളുകളിലും വില കൂടുമെന്നാണ് വിലയിരുത്തല്‍.
അസംസ്‌കൃത എണ്ണയുടെ വില അഞ്ചുവര്‍ഷം മുമ്പുള്ളതിനെക്കാള്‍ 30 ശതമാനം കുറഞ്ഞുനില്‍ക്കുമ്പോഴും രാജ്യത്ത് ഇന്ധനവില കത്തിക്കയറുന്നു. നിലവില്‍ അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 5,388 രൂപ നല്‍കിയാണ് ഇന്ത്യ വാങ്ങുന്നത്. 2014 ഒക്ടോബറിലും ഏതാണ്ട് ഇതേ വിലതന്നെയായിരുന്നു. എന്നാല്‍, പെട്രോളിന് അന്നത്തേതിനെക്കാള്‍ പത്തുരൂപയോളം ഇപ്പോള്‍ കൂടി. അന്ന് ലിറ്ററിന് കൊച്ചിയില്‍ 70.76 രൂപയായിരുന്നുെേ പട്രാള്‍ വില. ഞായറാഴ്ച 80.79 രൂപയും.
അസംസ്‌കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയരത്തിലെത്തിയ 2013’14 കാലത്തെക്കാള്‍ വീപ്പയ്ക്ക് 2000 രൂപയോളം കുറവാണിപ്പോള്‍. എന്നിട്ടും അന്നത്തെ അപേക്ഷിച്ച്‌െേ പട്രാള്‍വില ലിറ്ററിന് രണ്ടരരൂപയോളം കൂടുകയാണുണ്ടായത്.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ വരുമാനം, ലാഭം എന്നിവയില്‍ വര്‍ഷാവര്‍ഷം വന്‍കുതിച്ചുചാട്ടമാണ്. രാജ്യത്തെ വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നാലുവര്‍ഷത്തെ മൊത്തം അറ്റാദായം 56,125 കോടി രൂപയാണ്. നാലു വര്‍ഷത്തിനിടെ ലാഭത്തില്‍ ഒരിക്കല്‍പോലും ഇടിവുണ്ടായിട്ടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close