ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ രംഗത്ത് അതിശയകരമായ കുതിപ്പ് നടത്തിയ ‘ഫ്‌ളിപ്കാര്‍ട്ട്’ അമേരിക്കന്‍ ചില്ലറ വില്‍പന ഭീമന്മാരായ ‘വാള്‍മാര്‍ട്ട്’ സ്വന്തമാക്കി. 1600 കോടി ഡോളറിനാണ് (ഏതാണ്ട് 1.08 ലക്ഷം കോടി രൂപ) ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ലോകത്തെ ഇകോമേഴ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്.
ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ് സി.ഇ.ഒ ബിന്നി ബന്‍സാല്‍ ഇടപാടിനുശേഷവും കമ്പനിയില്‍ തുടരുമെങ്കിലും പാര്‍ട്ണറായ സചിന്‍ ബന്‍സാല്‍ തന്റെ 5.96 ശതമാനം ഓഹരി വില്‍ക്കും. ഇതിന്റെ മൂല്യം ഏതാണ്ട് 123 കോടി ഡോളര്‍ വരും (ഏതാണ്ട് 8272 കോടി രൂപ). ഫ്‌ളിപ്കാര്‍ട്ടിലെ മറ്റു വലിയ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക്, നാസ്‌പേഴ്‌സ്, ഐ.ഡി.ജി തുടങ്ങിയവരും പൂര്‍ണമായും ഓഹരികള്‍ കയ്യൊഞ്ഞു.
ഫല്‍പ്കാര്‍ട്ടിനെ മറ്റൊരു ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് വാള്‍മാര്‍ട്ട് തന്നെ സ്വന്തമാക്കുകയായിരുന്നു. വാള്‍മാര്‍ട്ടിനൊപ്പം ഗൂഗല്‍ം വില്‍പനയില്‍ പങ്കാളികളാണ്. നിലവില്‍ 2000 കോടി ഡോളറിന്റെ വിപണിമൂല്യമാണ് ഫല്‍പ്കാര്‍ട്ടിന് കണക്കാക്കുന്നത്. പുതിയ ഇടപാട് വഴി ആമസോണും വാള്‍മാര്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ത്യന്‍ ഇകോമേഴ്‌സ് രംഗത്തെ കാത്തിരിക്കുന്നത്. വലുപ്പവും വളര്‍ച്ചയും പരിഗണിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ചില്ലറവിപണിയാണ് ഇന്ത്യയെന്ന് വാള്‍മാര്‍ട്ട് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ഡൗ മക്മില്ലന്‍ പറഞ്ഞു.
ഞങ്ങളുടെ നിക്ഷേപം ഇന്ത്യക്ക് ഗുണകരമാകും. മികച്ച നിലവാരമുള്ള വസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെറുകിടവനിത സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കും പുതിയ അവസരങ്ങള്‍ ഒരുക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ചില്ലറ വിപണിയിലെ അടുത്ത തരംഗം സൃഷ്ടിക്കാനും ഉപഭോക്താക്കളും വില്‍പനക്കാരുമായുള്ള ബന്ധം ശക്തമാക്കാനും പുതിയ നിക്ഷേപം സഹായകമാകുമെന്ന് ബിന്നി ബന്‍സാല്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close