സ്‌നാപ്ഡീലും ഫഌപ്കാര്‍ട്ടും ലയിക്കാനുള്ള സാധ്യത മങ്ങി

സ്‌നാപ്ഡീലും ഫഌപ്കാര്‍ട്ടും ലയിക്കാനുള്ള സാധ്യത മങ്ങി

 

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: സ്‌നാപ്ഡീലും ഫഌപ്കാര്‍ട്ടും ലയിക്കാനുള്ള സാധ്യത വീണ്ടും മങ്ങി. രണ്ടു കമ്പനികളും ലയിക്കാനുള്ള ചര്‍ച്ച കഴിഞ്ഞ മാര്‍ച്ചിലാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അവസാനിപ്പിച്ചതായും സ്‌നാപ്ഡീല്‍ സ്വതന്ത്രമായി നീങ്ങുമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിനാണ് സ്‌നാപ്ഡീലില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത്, 35 ശതമാനം. 6000 കോടി രൂപക്ക് തങ്ങളുടെ ബിസിനസ് ഫഌപ്കാര്‍ട്ടിന് നല്‍കാനായിരുന്നു സ്‌നാപ്ഡീല്‍ ഉദ്ദേശിച്ചിരുന്നത്. ഈ ഇടപാടില്‍നിന്നാണ് സ്‌നാപ്ഡീല്‍ പിന്‍വാങ്ങിയത്.
ആമസോണിന്റെ കടന്നുവരവോടെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ രാജ്യത്ത് മത്സരം ശക്തമാണ്. ഇരു കമ്പനികളും ഒന്നാവുകയാണെങ്കില്‍ ഇന്ത്യയിലെ ഇകോമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ സംരംഭമാവുമായിരുന്നു അത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close