സാമ്പത്തിക മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു

സാമ്പത്തിക മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു

ഫിദ
കൊച്ചി: ജി.എസ്.ടി.യും നോട്ട് നിരോധനവും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു. സംസ്ഥാനത്തിന്റെ പ്രധാന വരുമാനം കേന്ദ്ര വിഹിതവും വാണിജ്യ നികുതിയുമാണ്. കേന്ദ്ര വിഹിതം മാസാദ്യത്തില്‍ നിന്ന് രണ്ടാം വാരത്തിലേക്ക് മാറ്റിയത് പ്രശ്‌നമായി. ജി.എസ്.ടി വരുമാനത്തിന്റെ പകുതിയോളം കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരമാണ്. ഇത് കിട്ടുന്നത് മൂന്ന് മാസത്തിലൊരിക്കലാണെന്നതും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഈ പ്രതിസന്ധി മറി കടക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാസത്തില്‍ ആദ്യത്തെ പത്ത് ദിവസം ശമ്പളത്തിനും പെന്‍ഷനും മാത്രം പണം അനുവദിക്കുകയാണ് ഇതിലൊരു നടപടി. അവസാനത്തെ ആഴ്ച അടിയന്തര സ്വഭാവമുള്ള ബില്ലുകള്‍ മാത്രം മാറുക, അടുത്ത മാസത്തെ ശമ്പള പെന്‍ഷന്‍ വിതരണത്തിനുള്ള പണം ഒരുക്കി വയ്ക്കുക എന്നിവയാണ് മറ്റ് നിയന്ത്രണങ്ങള്‍. ബാക്കി ദിവസങ്ങളില്‍ ട്രഷറി സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close