കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ 2.42 ലക്ഷം കോടി രൂപ എഴുതിത്തള്ളി

കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ 2.42 ലക്ഷം കോടി രൂപ എഴുതിത്തള്ളി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വായ്പയില്‍ 2.42 ലക്ഷം കോടി രൂപ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എഴുതിത്തള്ളി. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. രാജ്യസഭയില്‍ ധനസഹമന്ത്രി ശിവപ്രതാപ് ശുക്ല എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. വായ്പ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതിനാല്‍, ആരൊക്കെയാണ് ഇത്രയും വലിയ തുക എഴുതിത്തള്ളിയതിന്റെ ഗുണഭോക്താക്കളെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മന്ത്രി വിശദീകരിച്ചു.
സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വിഷയം ഏറ്റെടുത്ത് രംഗത്തു വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കര്‍ഷകര്‍ കൃഷിവായ്പ എഴുതിത്തള്ളണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നത് സര്‍ക്കാര്‍ അവഗണിക്കുമ്പോള്‍ തന്നെയാണ് കോര്‍പറേറ്റുകളുടെ വായ്പ എഴുതിത്തള്ളിയതെന്ന് മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.

Post Your Comments Here ( Click here for malayalam )
Press Esc to close