ഇിടിഎഫുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

ഇിടിഎഫുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കുറച്ച്, വരുമാനം മെച്ചപ്പെടുത്തുകയും ധനക്കമ്മി കുറക്കുകയും ലക്ഷ്യമിടുന്ന എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുമായി (ഇ.ടി.എഫ്) വീണ്ടും കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ പബഌക് സെക്ടര്‍ എന്റര്‍െ്രെപസസ് (സി.പി.എസ്.ഇ) ഇ.ടി.എഫിന്റെ നാലാംപതിപ്പ് അടുത്തവാരം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. 14,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
സി.പി.എസ്.ഇ ഇ.ടി.എഫിന്റെ ആദ്യ മൂന്നു പതിപ്പിലൂടെ സര്‍ക്കാര്‍ 11,500 കോടി രൂപ സമാഹരിച്ചിരുന്നു. 2014 മാര്‍ച്ചിലെ ഒന്നാംപതിപ്പിലൂടെ 3,000 കോടി രൂപയും 2017 ജനുവരിയിലെ രണ്ടാംപതിപ്പിലൂടെ 6,000 കോടി രൂപയും 2017 മാര്‍ച്ചിലെ മൂന്നാംപതിപ്പിലൂടെ 2,500 കോടി രൂപയുമാണ് ലഭിച്ചത്. ഇതിനുപുറമേ, ഈവര്‍ഷം ജൂണില്‍ 22 കമ്പനികളുടെ ഓഹരികളുള്‍പ്പെടുത്തി അവതരിപ്പിച്ച ഭാരത് 22 ഇ.ടി.എഫിലൂടെ 8,400 കോടി രൂപയും സര്‍ക്കാര്‍ നേടിയിരുന്നു.
മ്യൂച്വല്‍ഫണ്ടുകളുടെ മാതൃകയിലാണ് സി.പി.എസ്.ഇ ഇ.ടി.എഫിന്റെ പ്രവര്‍ത്തനം. അടുത്തവാരം പുറത്തിറക്കുന്ന ഇ.ടി.എഫിന്റെ ഇഷ്യൂ വിലയില്‍ 3.5 മുതല്‍ നാല് ശതമാനം വരെ ഡിസ്‌കൗണ്ട് നേടാന്‍ നിക്ഷേപകര്‍ക്ക് അവസരമുണ്ട്. എന്‍.ടി.പി.സി ഉള്‍പ്പെടെ 11 കമ്പനികളുടെ ഓഹരികളാണ് പുതിയ ഇ.ടി.എഫിലുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close