ഇപിഎഫ് വിഹിതം ഇനി ഒഹരിയിലും നിക്ഷേപിക്കാം

ഇപിഎഫ് വിഹിതം ഇനി ഒഹരിയിലും നിക്ഷേപിക്കാം
വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇപിഎഫില്‍ അടക്കുന്ന പണം ഇനി എവിടെ നിക്ഷേപിക്കണമെന്ന് വരിക്കാരന് തീരുമാനിക്കാം.
ഓഹരി, കടപ്പത്രം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താനാണ് അവസരമുള്ളത്. ഓഹരിയിലും കടപ്പത്രത്തിലും നിശ്ചിത അനുപാതത്തില്‍ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. ഇുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഉടനെ തീരുമാനമെടുത്തേക്കും. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനു സമാനമായ നിക്ഷേപരീതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ സെക്യൂരിറ്റി, കടപ്പത്രം, ഓഹരി, മണിമാര്‍ക്കറ്റ് നിക്ഷേപങ്ങള്‍, ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
നിക്ഷേപകന് പരമാവധി നേട്ടം നല്‍കാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം വന്‍തുക ഓഹരി വിപണിയിലെത്തുന്നത് രാജ്യത്തിന്റെ സമ്പദ്ഘടന്ക്ക് ഗുണകരമാകുകയും ചെയ്യും.
2015 ഏപ്രില്‍ മുതല്‍ തുടരുന്ന രീതിയനുസരിച്ച് ഇപിഎഫ്ഒ നടത്തുന്ന 50 ശതമാനം നിക്ഷേപവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. 45 ശതമാനം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. ഇതില്‍തന്നെ 15 ശതമാനംവരെതുക ഇടിഎഫ് വഴി ഓഹരിയിലും നിക്ഷേപിക്കുന്നുണ്ട്.
ഇപിഎഫില്‍നിന്ന് വരിക്കാരന് ലഭിക്കുന്ന നിലവിലെ ആദായം 8.5ശതമാനംമാത്രമാണ്. 50 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ അവസരമുള്ളതുകൊണ്ട് എന്‍പിഎസില്‍ 10 ശതമാനംവരെ നേട്ടം ലഭിക്കുന്നുണ്ട്. ദീര്‍ഘകാലത്തേക്കാകുമ്പോള്‍ അതില്‍കൂടുതല്‍ ആദായം ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നും കടപ്പത്രങ്ങളില്‍നിന്നും ലഭിക്കുന്ന ശരാശരി ആദായം ഏഴു ശതമാനമാണ്. എന്നാല്‍ 2015ല്‍ തുടങ്ങിയ ഓഹരി നിക്ഷേപത്തില്‍നിന്ന് ഇതുവരെ 16 ശതമാനമാണ് ഇപിഎഫ്ഒയ്ക്ക് ആദായം ലഭിച്ചത്.
Post Your Comments Here ( Click here for malayalam )
Press Esc to close