ഇപിഎഫ് പലിശ 8.55ശതമാനമാക്കി കുറച്ചു

ഇപിഎഫ് പലിശ 8.55ശതമാനമാക്കി കുറച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് പലിശ 8.55ശതമാനമാക്കി കുറച്ചു. മുന്‍വര്‍ഷം 8.65ശതമാനമാണ് പലിശ നല്‍കിയിരുന്നത്. ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്. ഇന്നലെ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പലിശ നിരക്ക് കുറക്കാന്‍ തീരുമാനമായത്.
നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇത് പ്രകാരമാണ് പലിശ നിരക്ക് 8.55ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 8.65ശതമാനം പലിശ നല്‍കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും പറയുന്നു. അതേസമയം, ഓഹരി നിക്ഷേപം വിറ്റതിലൂടെ ആയിരം കോടി രൂപയാണ് ലാഭമായി ലഭിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളുടെ പലിശ കഴിഞ്ഞകൊല്ലം 0.4 ശതമാനം കുറച്ചിരുന്നു; എട്ടു ശതമാനത്തില്‍നിന്ന് 7.6 ശതമാനമാക്കി. അതിനുതുടര്‍ച്ചയായിട്ടാണ് ഇപിഎഫ് നിക്ഷേപത്തിന്റെ പലിശയും കുറ്ക്കുന്നത്.
ഇപിഎഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ നല്‍കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് 0.65 ശതമാനത്തില്‍നിന്ന് അര ശതമാനമായി കുറക്കാനും ഇപിഎഫ് ട്രസ്റ്റ് തീരുമാനിച്ചു. സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. ജീവനക്കാരുടെ മൊത്തം വിഹിതത്തിന്റെ അര ശതമാനമാണ് ഇനി മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ്. രണ്ടുകൊല്ലംമുമ്പ് 0.85 ആയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close