ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പണം പോകും

ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പണം പോകും

രാംനാഥ് ചാവ്‌ല
മുംബൈ: ഡിജിറ്റല്‍ പണമിടപാട് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിനെതിരെ മുഖംതിരിച്ച് ബാങ്കുകള്‍.അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കീശയില്‍നിന്ന് കാശുപോകും.
മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുക്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും. എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് വസൂലാക്കുക.
കാര്‍ഡുവഴി പണമടക്കുമ്പോള്‍ കച്ചവടക്കാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നതുകക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്നതുകക്ക് ന്യായീകരണമൊന്നുമില്ല. ബാങ്കിന്റെ ശാഖകളോ എടിഎമ്മോ ആശ്രയിക്കാതെ ഷോപ്പുകളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് ബാങ്കുകള്‍തന്നെ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ പണംഈടാക്കുകകൂടി ചെയ്യുന്നത്.
ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞതുക പിഴ ഈടാക്കുന്നതെന്നും ബാങ്കുകള്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close