അസാധുവാക്കിയ 1000, 500 കറന്‍സികളില്‍ 99.3 ശതമാനവും തിരിച്ചെത്തി: ആര്‍.ബി.ഐ.

അസാധുവാക്കിയ 1000, 500 കറന്‍സികളില്‍ 99.3 ശതമാനവും തിരിച്ചെത്തി: ആര്‍.ബി.ഐ.

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000,500 രൂപയുടെ കറന്‍സികളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ. 201718 വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍.ബി.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 15.3 ലക്ഷം കോടി രൂപ മൂല്യം വരുന്ന കറന്‍സിയാണ് തിരിച്ചെത്തിയത്.
തിരികെയെത്തിയ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി.10,720 കോടി രൂപയുടെ കറന്‍സി ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
നോട്ട് പിന്‍വലിക്കലിന് ശേഷം ഏകദേശം 7,965 കോടി രൂപ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനായി ചെലവഴിച്ചതായും ആര്‍.ബി.ഐ അറിയിച്ചു. ഹൈ സ്പീഡ് കറന്‍സി പ്രൊസസിംഗ് ആന്റ് വെരിഫിക്കേഷന്‍ സിസ്റ്റമാണ് അസാധു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍.ബി.ഐ ഉപയോഗിച്ചത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങളിലൊന്നായിരുന്നു 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനം. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close