ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെതിരെ വ്യാപക പ്രചരണം

ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെതിരെ വ്യാപക പ്രചരണം

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെതിരെ വ്യാജവര്‍ത്തകള്‍ പ്രചരിക്കുന്നു. രാജ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ വ്യപകമായി പ്രചരിക്കുന്നത്. പുതുതായി തുടങ്ങിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയും കച്ചവടം കുറഞ്ഞ മറ്റു കമ്പനികളുമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നതെന്നാണ് സൂചന. വ്യാജ വാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് മാസത്തില്‍ ഏകദേശം 70 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് വില്‍ക്കപ്പെടുന്നത്. ഇതില്‍ 60 ശതമാനവും ഈ നാല് കമ്പനികളുടെ ഫോണുകളാണ്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കെതിരെ ആരോപണം. ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള 30 മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഓപ്പോ, ഷവോമി, ജിയോണി എന്നിങ്ങനെ നിരവധി കമ്പനികള്‍ ഈ ലിസ്റ്റിലുണ്ട്. ചൈനീസ് കമ്പനികള്‍ക്കു പുറമെ ആപ്പിള്‍, സാംസംങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. നോട്ടിസിനു മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് ഓഗസ്റ്റ് 28 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും കേന്ദ്രസര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കിയെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഓപ്പോയാണ് ഇതു സംബന്ധിച്ച് ആദ്യം പ്രതികരിച്ചത്. ഓപ്പോയുടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റകളെല്ലാം സുരക്ഷിതമാണെന്ന് കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ചാണ് ഓപ്പോ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് ഡാറ്റ ഉപയോഗിക്കുന്നത്. സിംഗപ്പൂരിലാണ് ഓപ്പോയുടെ സെര്‍വറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെര്‍വറുകള്‍ പൂര്‍ണ സുരക്ഷിതമാണെന്നും ഓപ്പോ വക്താവ് അറിയിച്ചു. ഇക്കാര്യത്തില്‍ അധികൃതര്‍ പരിശോധന നടത്തിവരികയാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.

 

Post Your Comments Here ( Click here for malayalam )
Press Esc to close