കേന്ദ്രമന്ത്രിസഭയില്‍ 51 പേരും കോടീശ്വരന്‍മാര്‍

കേന്ദ്രമന്ത്രിസഭയില്‍ 51 പേരും കോടീശ്വരന്‍മാര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ 56 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്‍മാര്‍. ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദലാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി. പഞ്ചാബിലെ ബദിണ്ഡയില്‍നിന്നുള്ള എംപിയായ ഹര്‍സ്രിമതിന് 217 കോടിയുടെ ആസ്തിയാണുള്ളത്. മറ്റ് മന്ത്രിമാര്‍ക്കൊക്കെ 100 കോടിയില്‍ താഴെയാണ് ആസ്തി.
രാജ്യസഭാംഗമായ പിയൂഷ് ഗോയലാണ് രണ്ടാം സ്ഥാനത്ത്. ഗോയലിന് 95 കോടി രൂപയാണ് ആസ്തി. ഗുരുഗ്രാമില്‍നിന്ന് ജനവിധിതേടിയ റാവു ഇന്ദ്രജിത് സിംഗിന് ആകെ 42 കോടിയുടെ ആസ്തിയാണുള്ളത്. ഇദ്ദേഹത്തിനു പിന്നിലായി ബിജെപി ദേശീയ അധ്യക്ഷനുണ്ട്. അമിത് ഷായുടെ ആസ്തി 40 കോടിയാണ്.
കുടുംബവും മക്കളുമൊന്നുമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോടീശ്വരനാണ്. പട്ടികയില്‍ അദ്ദേഹം നാല്‍പ്പത്തിയാറാമതാണ്. രണ്ടു കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. പ്രധാനമന്ത്രിയേക്കാള്‍ ആസ്തി കുറവുള്ളത് 10 മന്ത്രിമാര്‍ക്കാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍നിന്നുള്ള സഞ്ജീവ് കുമാര്‍ ബല്യാന്‍, അരുണാചലില്‍നിന്നുള്ള കിരണ്‍ റിജിജുവിനും ഒരു കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
സാധ്വി നിരഞ്ജന്‍ ജ്യോതിക്കും ഒരു കോടി രൂപയുടെ ആസ്തിയുണ്ട്. ഒഡീഷയില്‍നിന്നുമുള്ള പ്രതാപ് ചന്ദ്ര സാരംഗിയാണ് മന്ത്രിമാരില്‍ ആസ്തി ഏറ്റവും കുറവുള്ളത്. ഇദ്ദേഹത്തിന് 13 ലക്ഷം രൂപയുടെ ആസ്തിയാണ് ഉള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close