ബിഎസ്എന്‍എല്ലില്‍ വിആര്‍എസ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

ബിഎസ്എന്‍എല്ലില്‍ വിആര്‍എസ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ വിആര്‍എസ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍.
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ സ്ഥാപനങ്ങളിലാണ് 8,500 കോടി രൂപ ചെലവഴിച്ച് ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാന്‍ അനുവദിക്കുന്നത്. വന്‍തോതില്‍ ജീവനക്കാരെ കുറക്കുകയാണ് ലക്ഷ്യം. അതോടൊപ്പം പ്രായമായവരെ ഒഴിവാക്കി പുതുതലമുറയെ നിയമിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ബിഎസ്എന്‍എലില്‍ വിആര്‍എസ് നടപ്പാക്കാന്‍ 6,365 കോടി രൂപയാണ് ചെലവഴിക്കുക. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍മാത്രമുള്ള എംടിഎലിനുവേണ്ടി 2,120 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 201718 സാമ്പത്തിക വര്‍ഷത്തെ 14,000 കോടി രൂപയുള്‍പ്പടെ 31,287 കോടിയാണ് കമ്പനിയുടെ നഷ്ടം. നിലവില്‍ 1.76 ലക്ഷം ജീവനക്കാരാണുള്ളത്.
കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനാണ് നിലവില്‍ ഉപയോഗിക്കുന്നത്. കമ്പനിയെ മൊത്തം ഉടച്ചുവാര്‍ക്കുകയാണ് വിആര്‍എസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close