ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഇനി ആധാര്‍ ആവശ്യപ്പെടാനാവില്ല

ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഇനി ആധാര്‍ ആവശ്യപ്പെടാനാവില്ല

ഫിദ-
കൊച്ചി: ആധാറിന് അംഗീകാരം നല്‍കി സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഇനി ആധാര്‍ വിവരങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് ആവശ്യപ്പെടാനാകില്ല എന്ന് വിധി വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചത്. 40 പേജുള്ള വിധി പ്രസ്താവന വായിച്ചത് ജസ്റ്റിസ് എ.കെ.സിക്രിയാണ്. ഒരു ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കുന്നത് നല്ലതാണെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ലെന്നും ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്നും ജസ്റ്റിസ് സിക്രി നിരീക്ഷിച്ചു.
കുടാതെ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവ ആധാറുമായി ബന്ധിക്കേണ്ടതില്ല, ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല, പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല, സ്വകാര്യ കമ്പനികളും വ്യക്തികളും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല, സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല, സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവക്ക് ആധാര്‍. നിര്‍ബന്ധിതമാക്കാനാവില്ല, ബയോമെട്രിക് ഡേറ്റ കോടതിയുടെ അനുവാദം കൂടാതെ ഏജന്‍സികളുമായി പങ്കുവക്കാന്‍ പാടില്ല, സ്വകാര്യ കമ്പനികള്‍ക്ക് വെരിഫിക്കേഷന് വേണ്ടി ആധാര്‍ നിര്‍ബന്ധമാക്കാന്‍ അവകാശമില്ല; ആധാര്‍ ആക്ടിലെ സെക്ഷന്‍ 57 സുപ്രീംകോടതി റദ്ദാക്കി, അനധികൃത കുടിയേറ്റക്കാര്‍ ആധാര്‍ കാര്‍ഡ് നേടുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം, ആധാര്‍ വിവരങ്ങളോടൊപ്പം ഡേറ്റ സുരക്ഷ ശക്തമാക്കാന്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം, ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം, പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം. ആധാര്‍ ധനബില്‍ ആയി പാസ്സാക്കാന്‍ അനുമതി, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനാവില്ല. അത് ഭരണഘടനാ വിരുദ്ധം, ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല, ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ആധാര്‍ ആക്ടിലെ വകുപ്പ് റദ്ദാക്കി എന്നിവയാണ് വിധിയിലെ പ്രധാന നിരീക്ഷണങ്ങള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close