നാലു പ്രമുഖ ബാങ്കുകളുടെ ലയനം സര്‍ക്കാറിന്റെ പരിഗണനയില്‍

നാലു പ്രമുഖ ബാങ്കുകളുടെ ലയനം സര്‍ക്കാറിന്റെ പരിഗണനയില്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്കിനു പിന്നാലെ നാലു പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ലയനം സര്‍ക്കാറിന്റെ പരിഗണനയില്‍. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കാനാണ് നീക്കം. ലയനം നടന്നാല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായി ഇതു മാറും. സഞ്ചിത നഷ്ടം കുറക്കുന്നതിനുള്ള ഏകവഴി ലയനമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിന്.
മാര്‍ച്ച് 31 വരെ നാലു ബാങ്കുകളുടെയും ആകെ നഷ്ടം 21,646 കോടി രൂപയാണ്. ഐ.ഡി.ബി.ഐയാണ് മുന്നില്‍ 8238 കോടി. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് 5871 കോടി, സെന്‍ട്രല്‍ ബാങ്ക് 5105 കോടി, ബാങ്ക് ഓഫ് ബറോഡ 2431 കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്ക്.
ലയനത്തിന്റെ മറവില്‍ ആസ്തി വിറ്റഴിക്കാന്‍ ബാങ്കുകളെ അനുവദിക്കും. ശാഖകള്‍ പൂട്ടുന്നതടക്കം ചെലവുകുറക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തുറന്നുകിട്ടും. പൊതുമേഖല സ്ഥാപനങ്ങളിലേക്ക് സര്‍ക്കാറിന്റെ മൂലധന നിക്ഷേപം കുറക്കാനും വഴിയൊരുങ്ങും. കിട്ടാക്കടത്തിന്റെ കണക്കുപുസ്തകം പുതുക്കാം. എസ്.ബി.ടി അടക്കം അഞ്ച് സ്‌റ്റേറ്റ് ബാങ്കുകളും മഹിള ബാങ്കും അടുത്തിടെയാണ് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close