ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തും

ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തും

ഗായത്രി-
മുംബൈ: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയേക്കും. വ്യക്തിഗത നിക്ഷേപങ്ങളും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും രണ്ടായി തിരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നത്.
ഡിസംബര്‍ 13ന് ഭുവനേശ്വറില്‍ ചേരുന്ന റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പരിഗണനക്കുവരുമെന്നാണ് വിവരം. ഇതിനുശേഷം കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
നടപ്പായാല്‍ 1993നുശേഷം ആദ്യമായാകും നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നത്. 1992ല്‍ അഴിമതിയെത്തുടര്‍ന്ന് കാരാട് ബാങ്ക് തകര്‍ന്നപ്പോഴാണ് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്. അതുവരെയിത് പരമാവധി 30,000 രൂപയായിരുന്നു. പരിരക്ഷ വര്‍ധിപ്പിക്കുന്നതിന് ബാങ്കുകളില്‍നിന്നുള്ള പ്രീമിയം തുകയിലും വര്‍ധന വരുത്തിയേക്കും.
നിലവില്‍ നൂറുരൂപക്ക് പത്തുപൈസ വീതമാണ് ഡി.ഐ.സി.ജി.സി. (ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍) ഇന്‍ഷുറന്‍സ് പ്രീമിയമായി ഈടാക്കുന്നത്. വായ്പാ ഇന്‍ഷുറന്‍സിനായി റിസര്‍വ് ബാങ്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക ഫണ്ട് സ്വരൂപിക്കുന്നതിനും ഡി.ഐ.സി.ജി.സി. ആലോചിക്കുന്നുണ്ട്.
പഞ്ചാബ് ആന്റ്് മഹാരാഷ്ട്ര സഹകരണ ബാങ്ക് വായ്പാ ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായപ്പോഴാണ് ഇന്‍ഷുറസ് പരിരക്ഷ വര്‍ധിപ്പിക്കുന്നകാര്യം വീണ്ടും പരിഗണനയില്‍ വരുന്നത്. ആയിരക്കണക്കിനുപേരുടെ നിക്ഷേപമാണ് ഇപ്പോഴും പി.എം.സി. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close