ചന്തപ്പുരയുടെ മനസറിഞ്ഞ് ഓട്ടര്‍ഷ

ചന്തപ്പുരയുടെ മനസറിഞ്ഞ് ഓട്ടര്‍ഷ

ഗായത്രി-
കണ്ണൂര്‍ ജില്ലയിലെ ഒരു നാട്ടിന്‍ പുറത്തിന്റെ നന്മയും നൈര്‍മ്മല്യവും വിളിച്ചു പറയുകയാണ് ഛായാഗ്രാഹകന്‍ സുജിത് വാസുദേവിന്റെ രണ്ടാമത്തെ ചിത്രമായ ‘ഓട്ടര്‍ഷ’. ജെയിംസ് ആന്റ് ആലീസിനു ശേഷം സുജിത് വാസുദേവ് നിര്‍മ്മിച്ച് അദ്ദേഹം തന്നെ ഛായാഗ്രഹണം നിര്‍വഹിച്ച് സംവിധാനം ചെയ്ത ഓട്ടര്‍ഷയെ പ്രേക്ഷകര്‍ താല്‍പ്പര്യത്തൊടെയാണ് നോക്കിക്കാണുന്നത്.
കണ്ണൂരിലെ ചന്തപ്പുര ഓട്ടോ സ്റ്റാന്‍ഡിലെത്തി ഒരു ഓട്ടോ പിടിക്കണം. സ്റ്റാന്‍ഡിലെ ഏക വനിതാ െ്രെഡവറായ അനിതയുടെ (അനുശ്രീ) ഓട്ടോയില്‍ കയറാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് ഓട്ടോക്കാര്‍ മോശമായതുകൊണ്ടല്ല, ഓട്ടര്‍ഷയുടെ കഥ പറയേണ്ടത് അനിത തന്നെയാണ്. ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങിയതാണ് അനിത. മഹീന്ദ്രയുടെ പുതിയ ഓട്ടോയുമായി ചന്തപ്പുര സ്റ്റാന്‍ഡിലെത്തുന്ന അനിതയെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികള്‍. സ്‌നേഹം മാത്രം കൈമുതലായ ഓട്ടോ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നന്മ വഴിയിലൂടെയാണ് ഓട്ടര്‍ഷയുടെ യാത്ര. പതിവ് ആണിടങ്ങളിലേക്കുള്ള പെണ്ണിന്റെ കടന്നുചെല്ലല്‍ കളിയാക്കലുകളില്ലാതെ ഏറെ പക്വതയോടെയാണ് ഓര്‍ട്ടഷ ആവിഷ്‌കരിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലെ സ്ത്രീ ഓട്ടോ െ്രെഡവറെ തങ്ങളിലൊരാളായി കാണുന്ന സഹപ്രവര്‍ത്തകരെക്കുറിച്ചും തന്നോളം പോന്നവളാണ് അവള്‍ എന്ന തിരിച്ചറിവുകളും ഓട്ടര്‍ഷ പങ്കുവെക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close