മരുപ്പച്ച തേടിയ ജീവിതം

മരുപ്പച്ച തേടിയ ജീവിതം

 

അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്റെ അഭിനന്ദനം. അരുന്ധതിയുടെ രചനാപാടവത്തെ ട്വിറ്ററിലൂടെയാണ് മാധവന്‍ പ്രശംസിച്ചത്. സര്‍ഗാത്മകതയുടെ ഈ പ്രക്രിയ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. മഴത്തുള്ളിക്ക് രണ്ട് പതിറ്റാണ്ടിനുശേഷവും മരുഭൂമിയില്‍ വീണ വിത്തിന് ജീവന്‍ പകരാനാവുന്നതുപോലെയാണതെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹിയിലെയും കശ്മീരിലെയും വഴികളിലുടെ അലഞ്ഞ് തിരിഞ്ഞ് പുതിയ ജീവിത സത്വത്തെ മെനഞ്ഞെടുക്കുന്ന ഈ നോവല്‍ അസാധാരണമായ ശൈലിയിലാണ് എഴുതപ്പെട്ടത്. സ്വാര്‍ത്ഥ ചിന്തകരായ രാഷ്ട്രീയ നേതൃത്വത്തെ മതിയാവോളം പരഹസിക്കുന്നുണ്ട് ഈ നോവലില്‍. ഏതായാലും ഈ വര്‍ഷത്തെ ബുക്കര്‍ െ്രെപസ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് ഈ കൃതി. 13 നോവലുകളുടെ കൂട്ടത്തിലാണ് ഈ നോവല്‍ ഇപ്പോള്‍ ഇടംപിടിച്ചത്. സെപ്തംബര്‍ ആറിന് ആറ് കൃതികളുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 17ന് ഈ വര്‍ഷത്തെ ബുക്കര്‍ ജേതാവിനെ പ്രഖ്യാപിക്കും.
അരുന്ധതിയുടെ ആദ്യ നോവലായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് പ്രസിദ്ധീകൃതമായി ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങുന്നത്. ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close