രാംനാഥ് ചാവ്‌ല-
മുംബൈ: കിട്ടാക്കടം ഓരോ വര്‍ഷവും പുതിയ റെക്കാഡിലേക്ക് കുതിച്ചുയരുകയാണെങ്കിലും അത് തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക്. 2017-18 സാമ്പത്തിക വര്‍ഷം 40,400 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകള്‍ തിരിച്ചുപിടിച്ചുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2016-17ല്‍ തിരിച്ചുപിടിച്ചത് 38,500 കോടി രൂപയാണ്.
ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐ.ബി.സി), സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഒഫ് ഫിനാന്‍ഷ്യല്‍ അസറ്ര്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഒഫ് സെക്യൂരിറ്റി ഇന്റററ്ര്‌സ് (സര്‍ഫാസി) ചട്ടം എന്നിവയുടെ കരുത്തിലാണ് ബാങ്കുകള്‍ കിട്ടാക്കടം വലിയ തോതില്‍ തിരിച്ചുപിടിക്കുന്നത്. വായ്പാത്തിരിച്ചടവ് മുടക്കുന്നവരെ ഡെറ്ര് റിക്കവറി െ്രെടബ്യൂണല്‍, ലോക് അദാലത്തുകള്‍ എന്നിവയിലേക്ക് എത്തിച്ചും കിട്ടാക്കടം വീണ്ടെടുക്കല്‍ സജീവമാക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞു.
ഐ.ബി.യിയിലൂടെ 4,900 കോടി രൂപയും സര്‍ഫാസി നടപടിയിലൂടെ 26,500 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ തിരിച്ചുപിടിച്ചുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ടായ ‘ട്രെന്‍ഡ്‌സ് ആന്‍ഡ് പ്രോഗ്രസ് ഒഫ് ബാങ്കിംഗ് 2017-18’ല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി.