പഴം, പച്ചക്കറി, മീന്‍, ഇറച്ചി വില കൂടി

പഴം, പച്ചക്കറി, മീന്‍, ഇറച്ചി വില കൂടി

ഫിദ-
കൊച്ചി: അവശ്യസാധനങ്ങളുടെ തീവിലയില്‍ കൈപൊള്ളി ജനം. റംസാന്‍ മാസമായതോടെ പഴവര്‍ഗങ്ങള്‍, പച്ചക്കറി, മീന്‍, കോഴി തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചു. അരി വിലയിലും രണ്ടുരൂപ വരെ വില കൂടി. ഒരു മാസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 10 മുതല്‍ 20 രൂപ വരെയാണ് പല സാധനങ്ങള്‍ക്കും വില കൂടിയത്.
ചെറുതല്ല ചെറുനാരങ്ങ വിലയും കൂടിയിട്ടുണ്ട്.
വേനല്‍ കടുത്തതോടെ ചെറുനാരങ്ങക്ക് ആവശ്യക്കാര്‍ ഏറിയപ്പോഴാണ് വിലയും കൂടിയത്. 80 മുതല്‍ 100 രൂപ വരെയാണ് ഒരു കിലോക്ക് വില. ഒരുമാസം മുമ്പ് 60 രൂപയായിരുന്നു. ചെറുനാരങ്ങയുടെ ലഭ്യത കുറഞ്ഞതും ആവശ്യക്കാര്‍ വര്‍ധിച്ചതുമാണ് വില ഉയരാനുള്ള കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
പച്ചക്കറി വിലയും ഉയര്‍ന്ന് തന്നെ
തക്കാളി 3540, പച്ചമുളക് 5060, കാരറ്റ് 4050, പയര്‍ 3040 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. ഇഞ്ചിക്കും വിലയില്‍ എരിവു കൂടി. 130 മുതല്‍ 150 വരെയാണ് ഇഞ്ചിവില. കഴിഞ്ഞമാസം 6070 ആയിരുന്നു. ഒരുമാസം മുമ്പ് നാല് കൈതച്ചക്കക്ക് 50 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു കിലോക്ക് 70 രൂപ. നേന്ത്രപ്പഴത്തിന് 35 രൂപയായിരുന്നത് 45 മുതല്‍ 50 വരെയെത്തി. ആപ്പിള്‍ 160, മുന്തിരി 90, 100, അനാര്‍ 80 100 എന്നിങ്ങനെയായി വില.
ഒരുമാസം മുമ്പ് 120 140 ആയിരുന്ന ബ്രോയിലര്‍ കോഴിക്ക് വില 180 200 ആയി. തമിഴ്‌നാട്ടില്‍നിന്ന് കോഴിയെത്താത്തതാണ് വര്‍ധനവിനു കാരണം. വില നിയന്ത്രിക്കാനായി കേരളാചിക്കന്‍ വന്നിട്ടും വിലയില്‍ മാറ്റമില്ല. കിലോക്ക് 100 രൂപയില്‍ താഴെയുള്ള മീന്‍ കിട്ടാനില്ല. സാധാരണക്കാരുടെ ഇഷ്ടമീനായ മത്തിക്ക് 140 മുതല്‍ 160 രൂപ വരെയാണ് വില. ചൂര 180, കൊഞ്ച് 240, മാന്തള്‍ 160, ആവോലി 520 എന്നിങ്ങനെയാണ് പട്ടിക. കായല്‍മീനുകളുടെ വിലയും കൂടുതലാണ്. എടവാള 160, ചെമ്പല്ലി 120, പിലാന 140 എന്നിങ്ങനെയാണ് കായല്‍മീനുകളുടെ വില.

Post Your Comments Here ( Click here for malayalam )
Press Esc to close