പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകള്‍ക്ക് ഉപയോഗിക്കാം: ആര്‍.ബി.ഐ

പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകള്‍ക്ക് ഉപയോഗിക്കാം: ആര്‍.ബി.ഐ

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പത്തു രൂപാ നാണയം റിസര്‍വ് ബാങ്ക് പിന്‍വലിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും ഈ നാണയം സ്വീകരിക്കാന്‍ കച്ചവടക്കാരും ടാക്‌സി, ഓട്ടോ െ്രെഡവര്‍മാരും തയ്യാറായിരുന്നില്ല. മാത്രമല്ല 10 രൂപാ നാണയത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി വിപണിയില്‍ ഇറങ്ങിയിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇക്കാര്യമന്വേഷിച്ച് റിസര്‍വ് ബാങ്കില്‍ ആളുകളുടെ വിളിയെത്തിയപ്പോള്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി.
പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 14 തരം ഡിസൈനിലുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിക്കുന്നത്. ഓരോ തവണ പുതിയ നാണയം ഇറക്കുമ്പോഴും രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. 2009മുതല്‍ ഇറക്കിയ 14 തരം പത്തു രൂപാ നാണയങ്ങളാണ് വിനിമയത്തിലുള്ളത്. ഇത് പണമിടപാടുകള്‍ക്കായി സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 10 രൂപാ നാണയം നിയമപ്രകാരം സാധുതയുള്ളത് തന്നെയാണ്. ജനങ്ങള്‍ അത് ഉപയോഗിക്കുന്നതില്‍ നിന്നും മടിച്ചു നില്‍ക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close