നിര്‍മ്മാതാവിന് വഴങ്ങിയില്ല; ഏഴെട്ട് മാസം വീട്ടിലിരുന്നു

നിര്‍മ്മാതാവിന് വഴങ്ങിയില്ല; ഏഴെട്ട് മാസം വീട്ടിലിരുന്നു

ഫിദ-
തന്റെ നിലപാടുകള്‍ കൊണ്ട് ശക്തയാണ് നടി കല്‍ക്കി കൊച്‌ലിന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു കല്‍ക്കി. എന്നാല്‍ നിര്‍മ്മാതാവിനോട് ഡേറ്റിങ്ങിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഏഴെട്ട് മാസം ഒരു ചിത്രവുമില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കി പറയുന്നു.
ആദ്യ ചിത്രം ദേവ് ഡി പുറത്തിറങ്ങിയ ശേഷം ഓരോ റിപ്പോര്‍ട്ടുകളും ആകാംക്ഷയോടെയാണ് വീക്ഷിച്ചിരുന്നത്. ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് ദേവ് ഡി. ചിത്രം പുറത്തിറങ്ങിയ ശേഷം ഒരു മാധ്യമം തന്നെ റഷ്യയില്‍ നിന്നുള്ള വേശ്യ എന്നാണ് വിശേഷിപ്പിച്ചതെന്ന് കല്‍ക്കി തുറന്നു പറഞ്ഞു. ബോളിവുഡില്‍ അഭിനയിക്കാന്‍ റഷ്യന്‍ വേശ്യകളെ കൊണ്ടുവരുന്നുവെന്നായിരുന്നു വാര്‍ത്ത. തന്റെ സ്വദേശം എവിടെയാണെന്ന് പോലും അറിയാതെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പോലും ഓരോന്ന് എഴുതിയത്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളനിലിയിലാണ് കല്‍കി ജനിച്ചത്. ഫ്രാന്‍സ് സ്വദേശികളാണ് കല്‍കിയുടെ മാതാപിതാക്കള്‍.
ഇത്തരം വാര്‍ത്തകള്‍ തന്നെ ആദ്യകാലത്ത് അസ്വസ്ഥയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ തൊലിക്കട്ടി കൂടിയെന്നും കല്‍ക്കി പറയുന്നു. ഒരു ഓഡിഷന് ചെന്നപ്പോള്‍ നിര്‍മാതാവ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു, താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ആ സിനിമയില്‍ അവസരം നിഷേധിച്ചെന്നും കല്‍ക്കി പറയുന്നു. ഇത്തരം താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്തതുകൊണ്ട് വിജയിച്ച ചിത്രങ്ങളുടെ ഭാഗമായിട്ട് പോലും തനിക്ക് ഏഴെട്ട് മാസത്തോളം ജോലിയില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്നും കല്‍ക്കി പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close