നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

രാംനാഥ് ചാവ്‌ല
ദാവോസ്: ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ (സി.ഇ.ഒ) സര്‍വ്വേയിലാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ഹൗസ് കോഓപ്പേര്‍സ് എന്ന സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്.
പ്രസ്തുത സര്‍വ്വേ പ്രകാരം അമേരിക്ക, ചൈന, ജര്‍മ്മനി, യു.കെ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ആകര്‍ഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതില്‍ ഇന്ത്യ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജപ്പാനെ മറികടന്ന് കൊണ്ടാണ് ഇന്ത്യയുടെ ഈ നേട്ടമെന്നതാണ് മറ്റൊരു പ്രത്യേകത.
നാല്‍പ്പത്തി എട്ടാമത് ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദേര മോദിക്ക് പുതിയ സര്‍വ്വേ ഫലം മുതല്‍ കൂട്ടാകും. സമ്മേളനത്തില്‍ ലോക രാജ്യങ്ങളെ നിക്ഷേപങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ഉള്‍പ്പടെ എഴുപതോളം ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
അതിനിടക്ക്, ഈ വര്‍ഷം ഇന്ത്യയുടെതാണെന്ന് വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐ.എം.എഫ്) പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും. 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടു.

 

Post Your Comments Here ( Click here for malayalam )
Press Esc to close