ഇന്ത്യയുടെ വളര്‍ച്ച 6.2 ശതമാനം ആയി കുറയുമെന്ന് പഠനം

ഇന്ത്യയുടെ വളര്‍ച്ച 6.2 ശതമാനം ആയി കുറയുമെന്ന് പഠനം

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.2 ശതമാനം ആയി കുറയും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.1 ശതമാനമായിരുന്നു വളര്‍ച്ച. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണ്യനിധിയും 6.7 ശതമാനം വളര്‍ച്ചയാണ് ഇക്കൊല്ലത്തേക്കു പ്രവചിച്ചിട്ടുള്ളത്.
201718ന്റെ ഒന്നാം െ്രെതമാസത്തില്‍ 5.7 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. രണ്ടാം െ്രെതമാസവളര്‍ച്ച നവംബര്‍ 30ന
ഈ ധനകാര്യവര്‍ഷം കൃഷി മൂന്നും വ്യവസായമേഖല 4.5ഉം സേവനമേഖല 7.6ഉം ശതമാനം വളരുമെന്ന് എന്‍സിഎഇആര്‍ കരുതുന്നു. കയറ്റുമതിയില്‍ 10.7ഉം ഇറക്കുമതിയില്‍ 24.4ഉം ശതമാനം വളര്‍ച്ച കണക്കാക്കിക്കൊണ്ടാണിത്.
പക്ഷേ, ഈ ലക്ഷ്യങ്ങള്‍ക്കു പോലും ഭീഷണിയുണ്ട്. ഏപ്രില്‍ ഓഗസ്റ്റിലെ വ്യവസായ ഉത്പാദനവളര്‍ച്ച 5.9 ശതമാനത്തില്‍നിന്ന് 2.2 ശതമാനമായി കുറഞ്ഞു. യന്ത്രോത്പാദനമേഖല 1.9 ശതമാനം താണത് മൂലധന നിക്ഷേപം കുറയുന്നതിന്റെ ഫലമാണ്.
ബാങ്കുകളില്‍നിന്നു ബിസിനസുകള്‍ക്കുള്ള വായ്പ 6.4 ശതമാനമേ വര്‍ധിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം 11.7 ശതമാനം വര്‍ധിച്ച സ്ഥാനത്താണിത്. ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പയില്‍ എട്ടു ശതമാനം കുറവുണ്ട്. മൊത്തം വ്യവസായങ്ങള്‍ക്കുള്ള വായ്പയില്‍ 0.44 ശതമാനം കുറവായി.

Post Your Comments Here ( Click here for malayalam )
Press Esc to close